ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

യാഹൂൂൂ......

തലവാചകം കേള്‍ക്കുമ്പോള്‍ ഷമ്മി കപൂര്‍ പാടി അഭിനയിച്ച "ചാഹെ കൊയി മുഝെ ജങ്ഗലി കഹെ" എന്ന ഗാനമാണ്‌ കൂട്ടുകാര്‍ക്ക്‌ ഓര്‍മവരുന്നതെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഇതു വായിക്കണം..അല്ലെങ്കിലും ഇതു വായിക്കണം, കാരണം പ്രണയത്തെ ജീവനുത്തുല്യം സ്നെഹിച്ച നമ്മുടെ കഥാനായകനു വന്നു ചേര്‍ന്ന ആ ദുരന്തം കൂട്ടുകാരും അറിയണം.സുഹ്രുത്തുക്കളെ ഈ കഥ മുഴുവനും വായിച്ചു തീരുമ്പോള്‍ .ഈ കഥാനായകനു എഴുത്തുകാരനുമായി ഏതെങ്കിലും തരത്തില്‍ സാമ്യം തോന്നുകയാണെങ്കില്‍ അതു തികച്ചും സാങ്കല്‍പികം മാത്രമാണ്‌.നമ്മുടെ നായകന്‍ ഒരു പക്ക നാട്ടിന്‍ പുറത്തുകാരനാണ്‌.നഗരത്തിന്റെ ഒരു കാപട്യവും അവനില്‍ ഉണ്ടായിരുന്നില്ല. ആശിച്ചു കിട്ടിയ ജോലി...സാമാന്യം നല്ല ശമ്പളം...ഒന്നും ആലോചിക്കാതെ അവന്‍ ഹൈദ്രാബാദ്‌ വഴി ദില്ലിയില്‍ എത്തി.ദില്ലി അവന്‌ ഒരു പുതിയ അനിഭവമായിരുന്നു. പുതിയ ഭാഷ...പുതിയ ചുറ്റുപാടുകള്‍..വ്യോമയാന മന്ത്രാലയത്തിലെ "സിസ്റ്റം അദ്മിനിസ്റ്റ്രേറ്റര്‍" അതായിരുന്നു അവന്റെ ജോലി...ജോലിയില്‍ ഒരു ബുദ്ധിമുട്ടും ഇല്ല..നല്ല അന്തരീക്ഷം...അപ്പൊഴാണ്‌ ഒരു ദുര്‍നിമിത്തം പോലെ "യാഹൂ...മെസഞ്ചര്‍" അവന്റെ ജീവിത്തിലേക്കു കടന്നു വന്നത്‌. കാപട്യം എന്തെന്നറിയാത്ത അവന്‍ പുതിയ കൂട്ടുകാരെ തേടിയുള്ള യാത്ര തുടങ്ങി...അങ്ങിനെയിക്കുമ്പോളാണ്‌ കഥാനായികയുടെ വരവ്‌...നായിക ബാങ്ഗ്ലൂര്‍ സ്വദേശിനി..നായകനില്‍ പ്രേമം മുളക്കുന്നു.....അവിചാരിതമായ ആകണ്ടുമുട്ടല്‍. ആ മായാലോകത്തില്‍ അവന്‍ വീണുപോയി എന്നു വേണം കരുതാന്‍. "യാഹൂ...മെസഞ്ചര്‍" അവനു ദൈവത്തെ പോലെയായി.നീണ്ട 2 വര്‍ഷക്കാലം. അവന്‍ അവളുമായി സല്ലപിചുകൊണ്ടിരുന്നു...ദിവസവും സമയപരിധിയില്ലാതെ..ചാറ്റ്‌..അവന്‍ ഉണ്ണൂന്നതും ഉറങ്ങുന്നതും അവളുടെ "മിസ്സ്‌ കാള്‍സ്‌" വഴി..പ്രണയം മൂര്‍ഛിച്ചപ്പോള്‍ അവന്‍ അതു നായികയോട്‌ തുറന്നു പറയാന്‍ തീരുമാനിച്ചു.ഒരു ദുരന്തത്തിന്റെ ആരംഭം...അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു. അവളോടു എല്ലാം തുറന്നു പറയാന്‍ അവന്‍ മന:സ്സാതയ്യറെടുത്തു. അവിചാരിതമായി അന്ന് അവളാണ്‌ ആദ്യം സംസാരിച്ചത്‌.എന്തായിരിക്കും അവള്‍ പരയാന്‍ പോകുന്നതു.."ഈശ്വരാാ.....ഞാന്‍ പറയാന്‍ പോകുന്ന കാര്യം തന്നെയാണൊ?? അവളുടെ മനസ്സിലും"....അവന്‍ ഒരു നിമിഷം ചിന്തിച്ചു. കൂട്ടുകാരെ..അവളുടെ മനസ്സിലും സങ്കതി സീരിയസ്‌ തന്നെ ആയിരുന്നു....എന്നാല്‍ നായകന്റെ റോള്‍ വേറെ ആരൊ ആയിരുന്നു!!!!!!!!!!!അവള്‍ സാവധാനം മെസേജ്‌ ടൈപ്പ്‌ ചെയ്തു.
നായിക:ആനന്ദ്‌...ഐ വുദ്‌ ലൈക്ക്‌ റ്റു റ്റെല്‍ സൊംതിംഗ്‌"...
നായകന്‍: എന്താണാവൊ??

നായിക: " എനിക്ക്‌ ഒരാളെ ഇഷ്ടമാണ്‌"

നായകന്‍: ആരാണാ ഭാഗ്യവാന്‍???

നായിക: ജിതു..
കൂട്ടുകാരെ പിനീട്‌ അവിടെ എന്താണു നടന്നതെന്നു നിങ്ങള്‍ക്കു ഊഹികാവുന്നതേ ഉള്ളൂ...ഇന്നും നമുടെ കഥാനായകന്‍ ദില്ലിയില്‍ തന്നെ ജീവിചിരിക്കുന്നു. "യാഹൂ...മെസഞ്ചര്‍" എന്ന സത്വം ആ സാധുവിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു...പാടാന്‍ അറിയാത്തതുകൊണ്ട്‌ "മാനസ മൈന..." പാടാതെ ജീവിതം....

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം അറിയിക്കൂ‍!!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേര്‍പാട്‌

കാലം മായ്ക്കാന്‍ ശ്രമിച്ചിട്ടും മായാതെ നില്‍ക്കുന്ന ഒരുപാട്‌ ഓര്‍മകള്‍ പങ്കുവക്കാന്‍ ഉണ്ടാകും എല്ലാര്‍ക്കും...അത്തരത്തില്‍ ഒരു വേര്‍പാടിന്റെ ഓര്‍മകളിലൂടെ,... രണ്ടേ രണ്ട്‌ ലോവര്‍ പ്രൈമറി സ്കൂളുകള്‍, ഒരു ഹൈസ്കൂള്‍.അതാണ്‌ ഞങ്ങളുടെ ഗ്രാമത്തിലെ ആകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞാല്‍ ഒന്നുകില്‍ ആറ്‌ കിലോമീറ്റര്‍ ദൂരെ പോയ്യി അടുത്തസ്കൂളില്‍ ചേരണം അല്ലെങ്കില്‍ ആകെയുള്ള ഗവണ്‍മന്റ്‌ ഹൈസ്കൂളില്‍ വരണം.ഇതെല്ലാം കണക്കില്‍ എടുത്തുകൊണ്ട്‌ എന്നെ ഈ ഹൈസ്ക്കൂളില്‍ തന്നെയാണ്‌ ചേര്‍ത്തത്‌. വീട്ടില്‍ നിന്നും ആകെ അര കിലോമീറ്റര്‍ ദൂരം.വളരെ സുഖം. എല്ലാകൊല്ലവും മേല്‍പറഞ്ഞ പ്രൈമറി സ്കൂളില്‍ നിന്നും കുട്ടികള്‍ എന്റെ സ്കൂളിലേക്ക്‌ വരാറുണ്ട്‌. അത്‌ ഒരു സംഭവം തന്നെയാണ്‌. നാലാം തരം ജയിച്ച്‌ അഞ്ചിലേക്ക്‌ പൊയപ്പോള്‍ എനിക്കും കിട്ടി പുതിയ കൊറേ കൂട്ടുകാരെ. എല്ലാകൊല്ലത്തെയും പോലെ അക്കൊല്ലവും ഉയരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇരിപ്പിടം നിശ്ചയിച്ചത്‌.പക്ഷെ ഇത്തവണ സാധാരണ കൂട്ടിനുകിട്ടാറുള്ള സുരാജിനു പകരം പുതിയ ഒരുകുട്ടി.ഞാനും അവനും കൂടി രണ്ടാമത്തെ ബഞ്ചിന്റെ ഇടത്തെ അറ്റത്ത്‌ സ്ഥാനം

സെക്കന്റ്‌ ചാൻസ്‌

സെക്കന്റ്‌ ഷിഫ്റ്റും കഴിഞ്ഞ്‌ പുറത്തിറങ്ങിയ എന്നെ വരവേൽക്കനെന്നോണം മഴ പെയ്യുകയാണ്‌, തോർച്ചക്കുള്ള ഒരു ചാൻസും കാണാനില്ലത്തതുകൊണ്ടു മഴത്തുള്ളികളുടെ നേർത്ത ചുംബനങ്ങൾ ഏറ്റുവാങ്ങി ഒരു വിധത്തിൽ ബസ്സിൽ കേറിപ്പറ്റി, വീട്ടിൽ എത്തിയപ്പോൾ സമയം പതിനൊന്നു മണി. മഴയായതുകൊണ്ട്‌ വേഗംകിടന്നേക്കാമെന്ന് തീരുമാനിച്ച്‌ മുറിയിൽ കയറിയപ്പോഴേക്കും മൊബൈൽ നാദം... "എന്നമ്മെ ഒന്നു കാണാൻ എത്രനാളായി....!!" എന്ത ഈ സമയത്ത്‌ അമ്മ വിളിക്കാൻ..മനസ്സിൽ ചെറിയ ശങ്കയോടെയാണെങ്കിലും ഫോണെടുത്തു.. "ന്താമ്മെ..എന്തു പറ്റി.. " "മോനെ,ഇന്നത്തെ പേപ്പറ്റിൽ ഒരു കുട്ടിടെ ഡീറ്റെയിൽസ്‌ ഉണ്ട്‌ നിന്റെ അതേ കമ്പനിയില ജോലി, കേരള മാട്രിമോണിയലിൽ ഉണ്ടെന്ന പറയണെ..നിനക്കൊന്നു നോക്കമോ.. " "ന്റെ മ്മെ...ഇതാണൊ കാര്യം ..ഇതൊക്കെ നാളെ പറഞ്ഞപോരെ..ഞാൻ ആകെ പേടിച്ചുപോയി..ഈ രാത്രിവിളി സാധാരണ ഇല്ലാതതാണല്ലോ..ഞാൻ നാളെ രാവിലെ വിളിക്കം..വേറെ ഒന്നും ഇല്ലല്ലോ ല്ലേ??...എന്ന ശരി .. " ഫോൺ കട്ട്‌ ചെയ്തപ്പോഴേക്കും മനസ്സിൽ ചിന്ത കേറിക്കൂടി ..ആരായിരിക്കും..ശ്ശ്ശ്ശോ പേരു പോലും ചോദിക്കാൻ മറന്നു...ആ നാളെ നോക്കാം.. ആ നല്ല ദിവസത്തിനു നന്ദി പ

ഉണ്ണിക്കുട്ടൻ

ഉണ്ണിക്കുട്ടാ...ദേ കണ്ട്രാ ഈ പാലയിലാ പപ്പേട്ടന്റെ അചഛൻ തൂങ്ങിമരിച്ചത്‌. ആശേച്ചിയുടെ പറച്ചിൽ കേട്ട്‌ വഴിയിലെ തൊട്ടാവാടിയിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്ന ഉണ്ണികുട്ടൻ നേരെ മേലേക്കു നോക്കി...ഏതു കൊമ്പില?? ആ ഏറ്റവും മോളി കാണണ കൊമ്പില്ലേ അതിലാട!!! അതുകേട്ടതും ഗവേഷണം മതിയാക്കി നിന്ന നിൽപ്പിൽ ഉണ്ണികുട്ടൻ കാറാൻ തുടങ്ങി, യ്യോ!! എനിക്കു പേടിയാവണു॥വേഗം വീട്ടിപോവാം॥!! അവിടെനിന്നും നേരെ വീട്ടിലേക്ക്‌ വച്ചുപിടിച്ച ഉണ്ണികുട്ടൻ വീട്ടിലെത്തിയ ഉടനെ തന്നെ അമ്മയോട്‌ ? പപ്പേട്ടന്റെ അച്ഛൻ വില്ലേജാപ്പീസീന്റെ മുന്നിലുള്ള പാലയിൽ തൂങ്ങി നിക്കണകണ കണ്ടമ്മേ।!!!? ന്റെ കുട്ടിക്ക്‌ ഇത്ര ധൈര്യം എവിടുന്നു കിട്ടി ന്റെ ഗുരുവായൂരപ്പാ!!. ലതേച്ചിയുടെ ചോദ്യത്തിനുമുന്നിൽ ചൂളിപ്പോയപ്പൊ ഒന്നു കൊഞ്ഞനം കാണിച്ചുകൊണ്ട്‌ ഉണ്ണിക്കുട്ടൻ നേരെ ഉമ്മറത്തേക്കു ഓടി, അവിടെ കിടന്നിരുന്ന മുത്തശ്ശന്റെ ചാരുകസേരയിൽ “ ന്നെ വെല്ലാൻ ആരുല്ല്യ്യാ?“ എന്ന ഭാവത്തിൽ കയറി കിടന്നു. ഇത്തിരിനേരം കഴിഞ്ഞപ്പോ ഇരിപ്പോറക്കത്തതുകൊണ്ട്‌ നേരെ അടുക്കളയിലേക്ക്‌ ഓടി. അടുക്കളപ്പടിയിൽ നിക്കണ ഉണ്ണിക്കുട്ടനെ കണ്ടപ്പോൾ ആശേച്ചി ഒന്നു ചിരിച്ചു, നിക്ക്‌ എല്ലാം മനസ്സിലായ