ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അജെഷ്‌ സ്പെഷല്‍

ഏന്റെ പൊന്നു സഹോദരന്മാരെ......
ജയ്പൂരുനിന്നും വന്ന നമ്മുടെ അജെഷ്‌ കാണിച്ച സഹോദരസ്നേഹം ഞാന്‍ സസന്തോഷം നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു........

ബഹുരാഷ്ട്രയില്‍ ജൊലി കിട്ടിയതിന്റെ സന്തൊഷത്തില്‍ ദെല്‍ഹിയില്‍ എത്തിയ അജേഷിനു ഒരു ലക്ഷുയമേ ഉണ്ടായിരുന്നുള്ളു..പഴയ കമ്പനിയില്‍ നിന്നും "വിടുതല്‍ പത്രിക" വാങ്ങുക. എല്ലാവര്‍ക്കും സ്വാഗതം അരുളുന്ന നമ്മുടെ ഭവനം അവനും സ്വാഗതം അരുളി...ഒന്നു രണ്ടു ദിവസത്തെ പരിശ്രമത്തിനുശേഷം അജെഷ്‌ തമ്പുരാന്‍ വീട്ടില്‍ വിശ്രമിക്കുമ്പോള്‍ നമ്മുടെ ബോസ്സിന്റെ "തേപ്പുകാരി" കൊച്ച്‌ വന്നു ബെല്ലടിച്ചു....."കപട ഹേ" ..

തമ്പുരാന്‍ പരഞ്ഞു...വെയ്റ്റ്‌ കര്‍...അഭി ദേത ഹൂം...

"തേപ്പുകാരി" കൊച്ച്‌ കിട്ടിയ "കപട" മൊത്തം എടുത്തുകൊണ്ടുപോയി...
വൈകുന്നേരം ഞങ്ങള്‍ എത്തിയപ്പൊള്‍ നേരം വൈകിയിരുന്നു..അതുകൊണ്ട്‌ ഡിന്നര്‍ കഴിച്ചു സ്വല്‍പ്പം ചാറ്റ്‌ ചെയ്യാം എന്നു വിചാരിച്ച്‌ പി സി റൂമില്‍ ചെന്നപ്പൊള്‍ അവിടെ സാധാരണ കാണാറുള്ള "കപട" കൂട്ടം കാണാനില്ല...1 ആഴ്ച്യായി അലക്കുകാരി വരാത്തതു കാരണം "കപട" കൂടി ക്കിടക്കുകയായിരുന്നു...ഓഹ്‌...ഭാഗ്യം..ഇന്നെങ്കിലും അലക്കിയല്ലൊ.!!!!..മനസ്സിനി സന്തോഷം തൊന്നി...!!!പിന്നെ ആരും അതിനെ കുറിച്ചു ചൊദിച്ചില്ല....ചാറ്റില്‍ രസം മുറുകി സമയം 12 മണിയായി..ചാറ്റ്‌ മതിയാക്കി കിടക്കാന്‍ ചെന്നപ്പൊ അനൂപ്‌ സമാധിയായിക്കഴിഞ്ഞിരുന്നു...ഒരു കിടക്ക വിട്ടിട്ടു അജേഷ്‌ തമ്പുരാനും...ചുമ്മാ അനൂപിനെ ശല്യം ചെയ്യാം എന്നി വിചാരിച്ചു ഞാന്‍ ചോദിച്ചു "ഡ ആ ഡ്രസ്സ്‌ മുഴുവനും കഴുകി അല്ലെ!!!!...അവനും ഊൂൂമ്മ്മ്...മൂളി....


അപ്പൊഴാണു തമ്പുരാനും വായ തുറന്നത്‌..തമ്പുരാന്‍ മൊഴിഞ്ഞു...

"ഡ അപ്പുറത്തെ മുറിയില്‍ കിടന്നിരുന്ന ഡ്രസ്സ്‌ മുഴുവന്‍ ഞാന്‍ ആ തേപ്പുകാരിക്ക്‌ കൊടുത്തു...അവല്‍ അതു തേച്ചു കൊണ്ടുവന്നിട്ടുണ്ട്‌...!!!!!! പൈസ നാളെ കൊടുക്കണം!!!!"

ആ എന്ന പിന്നെ നാളെ ലീവ്‌ എടുക്കാം എന്നു തീരുമാനിച്ചു ആ ദിവസം ഞാനും സമാധിയായി!!!!!!...

അഭിപ്രായങ്ങള്‍

  1. ബാലാ‍... അവനിട്ട് രണ്ട് പെരുക്കായിരുന്നില്ലേ നിനക്ക്. ഇനി ഇത് പോലത്തെ എന്തെങ്കിലും എഴുതിയാ ഞാന്‍ നിന്നേം പെരുക്കും.... ഓറ്ത്തോ

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം അറിയിക്കൂ‍!!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേര്‍പാട്‌

കാലം മായ്ക്കാന്‍ ശ്രമിച്ചിട്ടും മായാതെ നില്‍ക്കുന്ന ഒരുപാട്‌ ഓര്‍മകള്‍ പങ്കുവക്കാന്‍ ഉണ്ടാകും എല്ലാര്‍ക്കും...അത്തരത്തില്‍ ഒരു വേര്‍പാടിന്റെ ഓര്‍മകളിലൂടെ,... രണ്ടേ രണ്ട്‌ ലോവര്‍ പ്രൈമറി സ്കൂളുകള്‍, ഒരു ഹൈസ്കൂള്‍.അതാണ്‌ ഞങ്ങളുടെ ഗ്രാമത്തിലെ ആകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞാല്‍ ഒന്നുകില്‍ ആറ്‌ കിലോമീറ്റര്‍ ദൂരെ പോയ്യി അടുത്തസ്കൂളില്‍ ചേരണം അല്ലെങ്കില്‍ ആകെയുള്ള ഗവണ്‍മന്റ്‌ ഹൈസ്കൂളില്‍ വരണം.ഇതെല്ലാം കണക്കില്‍ എടുത്തുകൊണ്ട്‌ എന്നെ ഈ ഹൈസ്ക്കൂളില്‍ തന്നെയാണ്‌ ചേര്‍ത്തത്‌. വീട്ടില്‍ നിന്നും ആകെ അര കിലോമീറ്റര്‍ ദൂരം.വളരെ സുഖം. എല്ലാകൊല്ലവും മേല്‍പറഞ്ഞ പ്രൈമറി സ്കൂളില്‍ നിന്നും കുട്ടികള്‍ എന്റെ സ്കൂളിലേക്ക്‌ വരാറുണ്ട്‌. അത്‌ ഒരു സംഭവം തന്നെയാണ്‌. നാലാം തരം ജയിച്ച്‌ അഞ്ചിലേക്ക്‌ പൊയപ്പോള്‍ എനിക്കും കിട്ടി പുതിയ കൊറേ കൂട്ടുകാരെ. എല്ലാകൊല്ലത്തെയും പോലെ അക്കൊല്ലവും ഉയരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇരിപ്പിടം നിശ്ചയിച്ചത്‌.പക്ഷെ ഇത്തവണ സാധാരണ കൂട്ടിനുകിട്ടാറുള്ള സുരാജിനു പകരം പുതിയ ഒരുകുട്ടി.ഞാനും അവനും കൂടി രണ്ടാമത്തെ ബഞ്ചിന്റെ ഇടത്തെ അറ്റത്ത്‌ സ്ഥാനം

സെക്കന്റ്‌ ചാൻസ്‌

സെക്കന്റ്‌ ഷിഫ്റ്റും കഴിഞ്ഞ്‌ പുറത്തിറങ്ങിയ എന്നെ വരവേൽക്കനെന്നോണം മഴ പെയ്യുകയാണ്‌, തോർച്ചക്കുള്ള ഒരു ചാൻസും കാണാനില്ലത്തതുകൊണ്ടു മഴത്തുള്ളികളുടെ നേർത്ത ചുംബനങ്ങൾ ഏറ്റുവാങ്ങി ഒരു വിധത്തിൽ ബസ്സിൽ കേറിപ്പറ്റി, വീട്ടിൽ എത്തിയപ്പോൾ സമയം പതിനൊന്നു മണി. മഴയായതുകൊണ്ട്‌ വേഗംകിടന്നേക്കാമെന്ന് തീരുമാനിച്ച്‌ മുറിയിൽ കയറിയപ്പോഴേക്കും മൊബൈൽ നാദം... "എന്നമ്മെ ഒന്നു കാണാൻ എത്രനാളായി....!!" എന്ത ഈ സമയത്ത്‌ അമ്മ വിളിക്കാൻ..മനസ്സിൽ ചെറിയ ശങ്കയോടെയാണെങ്കിലും ഫോണെടുത്തു.. "ന്താമ്മെ..എന്തു പറ്റി.. " "മോനെ,ഇന്നത്തെ പേപ്പറ്റിൽ ഒരു കുട്ടിടെ ഡീറ്റെയിൽസ്‌ ഉണ്ട്‌ നിന്റെ അതേ കമ്പനിയില ജോലി, കേരള മാട്രിമോണിയലിൽ ഉണ്ടെന്ന പറയണെ..നിനക്കൊന്നു നോക്കമോ.. " "ന്റെ മ്മെ...ഇതാണൊ കാര്യം ..ഇതൊക്കെ നാളെ പറഞ്ഞപോരെ..ഞാൻ ആകെ പേടിച്ചുപോയി..ഈ രാത്രിവിളി സാധാരണ ഇല്ലാതതാണല്ലോ..ഞാൻ നാളെ രാവിലെ വിളിക്കം..വേറെ ഒന്നും ഇല്ലല്ലോ ല്ലേ??...എന്ന ശരി .. " ഫോൺ കട്ട്‌ ചെയ്തപ്പോഴേക്കും മനസ്സിൽ ചിന്ത കേറിക്കൂടി ..ആരായിരിക്കും..ശ്ശ്ശ്ശോ പേരു പോലും ചോദിക്കാൻ മറന്നു...ആ നാളെ നോക്കാം.. ആ നല്ല ദിവസത്തിനു നന്ദി പ

ഉണ്ണിക്കുട്ടൻ

ഉണ്ണിക്കുട്ടാ...ദേ കണ്ട്രാ ഈ പാലയിലാ പപ്പേട്ടന്റെ അചഛൻ തൂങ്ങിമരിച്ചത്‌. ആശേച്ചിയുടെ പറച്ചിൽ കേട്ട്‌ വഴിയിലെ തൊട്ടാവാടിയിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്ന ഉണ്ണികുട്ടൻ നേരെ മേലേക്കു നോക്കി...ഏതു കൊമ്പില?? ആ ഏറ്റവും മോളി കാണണ കൊമ്പില്ലേ അതിലാട!!! അതുകേട്ടതും ഗവേഷണം മതിയാക്കി നിന്ന നിൽപ്പിൽ ഉണ്ണികുട്ടൻ കാറാൻ തുടങ്ങി, യ്യോ!! എനിക്കു പേടിയാവണു॥വേഗം വീട്ടിപോവാം॥!! അവിടെനിന്നും നേരെ വീട്ടിലേക്ക്‌ വച്ചുപിടിച്ച ഉണ്ണികുട്ടൻ വീട്ടിലെത്തിയ ഉടനെ തന്നെ അമ്മയോട്‌ ? പപ്പേട്ടന്റെ അച്ഛൻ വില്ലേജാപ്പീസീന്റെ മുന്നിലുള്ള പാലയിൽ തൂങ്ങി നിക്കണകണ കണ്ടമ്മേ।!!!? ന്റെ കുട്ടിക്ക്‌ ഇത്ര ധൈര്യം എവിടുന്നു കിട്ടി ന്റെ ഗുരുവായൂരപ്പാ!!. ലതേച്ചിയുടെ ചോദ്യത്തിനുമുന്നിൽ ചൂളിപ്പോയപ്പൊ ഒന്നു കൊഞ്ഞനം കാണിച്ചുകൊണ്ട്‌ ഉണ്ണിക്കുട്ടൻ നേരെ ഉമ്മറത്തേക്കു ഓടി, അവിടെ കിടന്നിരുന്ന മുത്തശ്ശന്റെ ചാരുകസേരയിൽ “ ന്നെ വെല്ലാൻ ആരുല്ല്യ്യാ?“ എന്ന ഭാവത്തിൽ കയറി കിടന്നു. ഇത്തിരിനേരം കഴിഞ്ഞപ്പോ ഇരിപ്പോറക്കത്തതുകൊണ്ട്‌ നേരെ അടുക്കളയിലേക്ക്‌ ഓടി. അടുക്കളപ്പടിയിൽ നിക്കണ ഉണ്ണിക്കുട്ടനെ കണ്ടപ്പോൾ ആശേച്ചി ഒന്നു ചിരിച്ചു, നിക്ക്‌ എല്ലാം മനസ്സിലായ