ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ആദ്യത്തെ അടി.

മദ്ധ്യവേനല്‍ അവധിക്കാലമായാല്‍ പിന്നെ അടിപൊളിയാണ്‌ ജീവിതം. ഒന്നും പഠിക്കണ്ട, ഓടിച്ചാടി നടക്കാം, ആരും ഒന്നും ചോദിക്കില്ല, അഥവാ ചോദിച്ചാ തന്നെ ഉത്തരം പറയാണ്ട്‌ കൊഞ്ഞനം കുത്തി നടക്കാം..ആകെ മൊത്തം ഒരു ഉത്സവലഹരി. ഞങ്ങടെ വീട്ടില്‍ ഒരു വലിയ കുളം ഉണ്ട്‌. വിഷുക്കാലമാകുമ്പോള്‍ പറമ്പും കുളവും വ്രുത്തിയാക്കാന്‍ ആള്‍ക്കാര്‌ വരും. കുളം തേവുന്ന സമയത്തെ ഒരു പ്രധാന പരിപാടിയാണു "ചെളി ഷൂസ്‌" - അത്‌ എന്തിുട്ടാന്ന്വച്ചാല്‍ , കൊളത്തീന്ന്‌ ചെളീം,വെള്ളൊം കോരിക്കളയുമ്പോള്‍ അതില്‍ കാല്‌ മുക്കും.എന്നിട്ട്‌ വെയിലത്ത്‌ പൊയി നില്‍ക്കും.ഉണങ്ങിക്കഴിയുമ്പോള്‍ അത്‌ ചെളി ഷൂസാവും. ഇത്‌ കൂടാതെ മറ്റൊരു പ്രധാന പരിപാടിയാണ്‌ അമ്പും വില്ലും ഉണ്ടാക്കി മീനെപിടിക്കാന്‍ പോണത്‌. കുളത്തില്‌ വലിയ വലിയ മീനുകളുണ്ട്‌. വെള്ളം കുറയുന്ന മുറയ്ക്ക്‌ തേവുകൊട്ടയില്‍ മീന്‍ കേറും, തേവുകൊട്ടേന്ന്‌ മീന്‍ കരയില്‍ വീഴണത്‌ നോക്കി നില്‍ക്കും. വെള്ളം പോകുന്ന വഴിയില്‍ മീനെ കണ്ടാല്‍ വേഗം പോയി അമ്പും വില്ലും എടുത്തു കൊണ്ടുവരും. - പഴയ കാലന്‍ കുടയുടെ കമ്പിയാണ്‌ അമ്പ്‌, നല്ല പരുത്തികമ്പ്‌ വളച്ച്‌ വില്ലും ഉണ്ടാക്കും.അതാണ്‌ മീനെ പിടിക്കാനുള്ള പ്രധാന ...

പറയാതെ പോയ പ്രണയം

ഒരു സ്ഥിരതാവളം തേടിയുള്ള യാത്രയിലാണു ഇന്ദ്രപ്രസ്ഥത്തില്‍ എത്തിയത്‌. പാവയ്ക്ക പോലിരിക്കുന്ന കേരളത്തില്‍ ജനിച്ചു വളര്‍ന്ന എനിക്കു ഇന്ദ്രപ്രസ്ഥ്ത്തിണ്റ്റെ ഈ കപടതയുടെ മുഖം അത്രപെട്ടൊന്നൊന്നും ഉള്‍ക്കൊള്ളന്‍ പറ്റുകില്ലായിരുന്നു. സ്വാര്‍ഥതയുടെ പര്യായമായ ദെല്‍ഹി നിവാസികള്‍, മലയാളി എന്നു മുഖത്ത്‌ എഴുതിയിട്ടുണ്ടെങ്കിലും ഹിന്ദി മാത്രം പറയുന്ന മലയാളികള്‍... വാ കീറിയ ദൈവം അന്നവും കല്‍പ്പിച്ചിട്ടുണ്ടാകും എന്നു പരഞ്ഞിരുന്നാല്‍ കാര്യം നടക്കില്ലല്ലൊ!. അതു കൊണ്ടു എല്ലാം സഹിച്ചു.. നൊയിഡയിലെ ഒരു കൊല്ലത്തെ താമസത്തിനുശേഷം ആണ്‌ ഞങ്ങള്‍ മയൂറ്‍ വിഹാറിലേക്കു താമസം മാറിയത്‌(ഞങ്ങള്‍ എന്നു പറയുമ്പോള്‍ ഞാനും എണ്റ്റെ ആറ്‌ കൂട്ടുകാരും).ലൈഫ്‌ ഇന്‍ ഫുള്‍ സ്വിംഗ്‌ എന്നൊക്കെ പറയുന്ന പോലെയുള്ള ജീവിതം. ഞങ്ങള്‍ എല്ലാവരും മിക്കപ്പൊഴും ഒരുമിച്ചാണ്‌ വീട്ടില്‍ നിന്നും ഇറങ്ങാറ്‌. ചിലസമയങ്ങളില്‍ ജോലിയോടുള്ള ആത്മാര്‍ഥത മൂലം ഞാന്‍ ലേറ്റ്‌ ആയിപ്പോവും. ക്രിത്യമായ ഒരു തീയതി ഓര്‍മയില്ലെങ്കിലും , ഞാന്‍ വൈകി ഇറങ്ങിയ ഒരു ദിവസമാണ്‌ അവലെ ആദ്യമായി ഞാന്‍ കാണുന്നത്‌. ലൌവ്‌ അറ്റ്‌ ഫസ്റ്റ്‌ സൈറ്റ്‌ എന്നൊക്കെ പറയുന്ന ഒരു പ്രതിഭാസം എന്നിലുണ്ടായി....

ഒരു കഥ-നുണ കഥ.

കഥകഥാരചന മത്സരങ്ങള്‍ ക്ളാസ്‌ കട്ട്‌ ചെയ്യാനുള്ള ഒരവസമാണ്‌. അതുകൊണ്ട്‌ ഏതു കഥാ രചന മത്സരം ഉണ്ടെങ്കിലും പേരുകൊടുക്കുന്നത്‌ എണ്റ്റെ ഒരു ശീലമായിരുന്നു. ആ ഇടക്കാണ്‌ പറവൂറ്‍ താലൂക്‌ സഹകരണ ബാങ്കിണ്റ്റെ വക കഥാരചനാ മത്സരം ഉണ്ടെന്ന വാര്‍ത്ത പേപ്പറില്‍ കണ്ടത്‌. പിന്നെ ഒന്നും ആലോചിച്ചില്ല, നേരെ പോയി പേരു റജിസ്റ്റര്‍ ചെയ്തു. അങ്ങിനെ ആ സുദിനം വന്നെത്തി. പ്രിന്‍സിപ്പളിണ്റ്റെ സ്പെഷല്‍ പെര്‍മിഷന്‍ കിട്ടി. അപ്പൊ അറ്റ്ന്ദന്‍സിനു കുഴപ്പം ഇല്ല. .അന്ന്‌ സൈക്കിള്‍ ആണ്‌ പ്രഥാന വാഹനം.അതുകൊണ്ട്‌ സഹകരണ ബാങ്കില്‍ എതിയപ്പൊഴേക്കും സമയം പത്തു മണിയായി. അപ്പൊഴെക്കും ഈ മത്സരത്തിണ്റ്റെ ജഡ്ജ്‌ ആയ പ്രഭാകരന്‍ സാര്‍ വിഷയം ബോര്‍ഡില്‍ എഴുതിക്കഴിഞ്ഞിരുന്നു. "തമിഴ്‌ നാട്ടിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ പെട്ട, ഒരു ജോലിക്കു വേണ്ടി അലയുന്ന ഒരു ചെറുപ്പക്കാരന്‍" അതായിരുന്നു കഥാ വിഷയം. കഥാരചന ആവുമ്പോള്‍ ഒരു സ്റ്റൈല്‍ ഒക്കെ വേണ്ടെ!!!. അതുകൊണ്ട്‌ കഥയുടെ സ്റ്റാര്‍ടിംഗ്‌ ഒരു കിടിലന്‍ ആക്കാന്‍ തന്നെ തീരുമാനിച്ചു. മധുരമീനാക്ഷി ക്ഷേത്രത്തിലെ സുപ്രഭാതം കേട്ടുണരുന്ന അഗ്രഹാരത്തെരുവിലെ ശരവനണ്‍..അതായിരുന്നു സ്റ്റാര്‍ട്ടിംഗ്‌......അങ്ങി...

ഷൂസ്‌-ഒരു സംഭവം.

അഞ്ചാം ക്ളാസ്സില്‍ പ൦ിക്കുന്ന കാലം. ക്രിസ്ത്മസ്‌ പരീക്ഷ കഴിഞ്ഞിട്ടുള്ള ൧൦ ദിവസത്തെ അവധിക്കാലം. സ്കൂള്‍ തുറന്നു ചെല്ലുമ്പോള്‍ തന്നെ ടൂറ്‍ ആണ്‌...മൂന്നാറിലേക്ക്‌....അതിനും വേണ്ടെ ഒരു തയ്യറെടുപ്പ്‌..അതുകൊണ്ട്‌ ഒരു ഷു മേടിക്കണം എന്ന ചിന്ത മനസ്സിനെ പിടികൂടി. ആദ്യത്തെ ഉന്നം അമ്മ തന്നെ ആയിരുനു.പ൦ിക്കാന്‍ ഒന്നും ഇല്ലാത്തതു കൊണ്ടു വഴക്കു പറയാത്ത സമയം അല്ലെ, നേരിട്ടു കര്യം ഉണര്‍ത്തിച്ചു. അമ്മയാണ്‌ വീട്ടില്‍ നങ്ങള്‍ടെ(എണ്റ്റെയും എണ്റ്റെ ചേട്ടണ്റ്റെയും ) വേലകള്‍ക്കു സപ്പോര്‍ട്‌. "ആ ശരി , അച്ചനോടു പറയാം " ... ഒവ്‌ ഭാഗ്യം അതു കേട്ടല്‍ മതി കാര്യം നടന്നു. ഇനി പേടിക്കാനില്ല. വൈകീട്ടു അച്ചന്‍ വരുമ്പോള്‍ അമ്മ കാര്യം ഉണര്‍ത്തിക്കുകയെ വേണ്ടു, പിറ്റെന്നു ഷു റെഡി. മനസ്സില്‍ ഒരായിരം സ്വപ്നങ്ങള്‍ വിരിഞ്ഞു. കൊച്ചു മനസല്ലെ ആ സ്വ്പ്നങ്ങള്‍ക്കു പിന്നെ വലിയ വലിയ ചിറകുകള്‍ വച്ചു, ടൂര്‍ന്‌ പൊകുമ്പോള്‍ അങ്ങിനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെ. വൈകുന്നേരമായപ്പോഴെക്കും അച്ചന്‍ എത്തി. ഞാന്‍ ടി വി കാണല്‍ ഒക്കെ നിര്‍ത്തിവച്ച്‌ അച്ചണ്റ്റെ അരികില്‍ പൊയി ഇരുപ്പൊറപ്പിച്ചു. ഇപ്പൊ അമ്മ കാര്യം പറയും, നളെ എന്നെം കൂട്ടിപോ...

അജെഷ്‌ സ്പെഷല്‍

ഏന്റെ പൊന്നു സഹോദരന്മാരെ...... ജയ്പൂരുനിന്നും വന്ന നമ്മുടെ അജെഷ്‌ കാണിച്ച സഹോദരസ്നേഹം ഞാന്‍ സസന്തോഷം നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു........ ബഹുരാഷ്ട്രയില്‍ ജൊലി കിട്ടിയതിന്റെ സന്തൊഷത്തില്‍ ദെല്‍ഹിയില്‍ എത്തിയ അജേഷിനു ഒരു ലക്ഷുയമേ ഉണ്ടായിരുന്നുള്ളു..പഴയ കമ്പനിയില്‍ നിന്നും "വിടുതല്‍ പത്രിക" വാങ്ങുക. എല്ലാവര്‍ക്കും സ്വാഗതം അരുളുന്ന നമ്മുടെ ഭവനം അവനും സ്വാഗതം അരുളി...ഒന്നു രണ്ടു ദിവസത്തെ പരിശ്രമത്തിനുശേഷം അജെഷ്‌ തമ്പുരാന്‍ വീട്ടില്‍ വിശ്രമിക്കുമ്പോള്‍ നമ്മുടെ ബോസ്സിന്റെ "തേപ്പുകാരി" കൊച്ച്‌ വന്നു ബെല്ലടിച്ചു....."കപട ഹേ" .. തമ്പുരാന്‍ പരഞ്ഞു...വെയ്റ്റ്‌ കര്‍...അഭി ദേത ഹൂം... "തേപ്പുകാരി" കൊച്ച്‌ കിട്ടിയ "കപട" മൊത്തം എടുത്തുകൊണ്ടുപോയി... വൈകുന്നേരം ഞങ്ങള്‍ എത്തിയപ്പൊള്‍ നേരം വൈകിയിരുന്നു..അതുകൊണ്ട്‌ ഡിന്നര്‍ കഴിച്ചു സ്വല്‍പ്പം ചാറ്റ്‌ ചെയ്യാം എന്നു വിചാരിച്ച്‌ പി സി റൂമില്‍ ചെന്നപ്പൊള്‍ അവിടെ സാധാരണ കാണാറുള്ള "കപട" കൂട്ടം കാണാനില്ല...1 ആഴ്ച്യായി അലക്കുകാരി വരാത്തതു കാരണം "കപട" കൂടി ക്കിടക്കുകയായിരുന്ന...

സ്റ്റൗ വിത്‌ ഫാന്‍

കാലം വളരെയധികം മുന്നോട്ടു പോയിരിക്കുന്നു.പക്ഷെ, ജനസംഖ്യയുടെ കാര്യത്തില്‍ ഒരു തരത്തിലുള്ള നിയന്ത്രണവും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.മാലിന്യനിര്‍മാര്‍ജനത്തിന്റെ കാര്യത്തിലും ഒരുതരതിലുള്ള പദ്ധതിയും നടപ്പിലായില്ല.അങ്ങിനെയിരിക്കുമ്പോഴാണ്‌ അമേരിക്കയിലെ ഏതാനും ബുദ്ധിരാക്ഷ്സന്മാര്‍ മാലിന്യനിര്‍മാര്‍ജനത്തിന്‌ ഒരു പുതിയ പദ്ധതി ആവിഷ്കരിച്ചത്‌. അവരുടെ പദ്ധതി പ്രകാരം മാലിന്യങ്ങളെ വിവിധ ഗണാത്തില്‍ പെടുത്തി- പ്ലാസ്റ്റിക്‌, ലോഹങ്ങള്‍, പേപ്പര്‍, അടുക്കള മാലിന്യം- എന്നിങ്ങനെ തരം തിരിച്ചു.അതിനുശേഷം പ്രത്യേക സംവിധാനം ഉപയോഗിച്ചു അവയെ ചെറിയ ചെറിയ സൂക്ഷമ കണികകളായി മാറ്റി. എന്നിട്ട്‌ അവയെ പ്രത്യേകം തയ്യാറാക്കിയ ബാഗുകളില്‍ നിറച്ചു. അതിനു ശേഷം അവ റോക്കറ്റുകളുടെ സഹായത്തോടെ ബഹിരാകാശത്തേക്ക്‌ എത്തിക്കുക. അതായിരുന്നു അവരുടെ പുതിയ പദ്ധതി.അമേരിക്കയില്‍ ആ പദ്ധതി ഒരു വന്‍ വിജയമായിരുന്നു. പഴയ കമ്പ്യൂട്ടര്‍ സാമഗ്രികളുടെ കാര്യത്തിലും ഈ പദ്ധതി വിജയം കണ്ടു.അങ്ങിനെയിരിക്കുമ്പൊഴാണ്‌ ഈ പദ്ധതിയുടെ വിജയം ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കും പടര്‍ന്നത്‌.ഈ പുതിയ സംരഭത്തിനെ അനുകൂലിച്ചുകൊണ്ടൊരു രാജ്യാന്തര സംഘടന തന്നെ രൂപീകരിച്ചു.ഇന്ത്യയു...

യാഹൂൂൂ......

തലവാചകം കേള്‍ക്കുമ്പോള്‍ ഷമ്മി കപൂര്‍ പാടി അഭിനയിച്ച "ചാഹെ കൊയി മുഝെ ജങ്ഗലി കഹെ" എന്ന ഗാനമാണ്‌ കൂട്ടുകാര്‍ക്ക്‌ ഓര്‍മവരുന്നതെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഇതു വായിക്കണം..അല്ലെങ്കിലും ഇതു വായിക്കണം, കാരണം പ്രണയത്തെ ജീവനുത്തുല്യം സ്നെഹിച്ച നമ്മുടെ കഥാനായകനു വന്നു ചേര്‍ന്ന ആ ദുരന്തം കൂട്ടുകാരും അറിയണം.സുഹ്രുത്തുക്കളെ ഈ കഥ മുഴുവനും വായിച്ചു തീരുമ്പോള്‍ .ഈ കഥാനായകനു എഴുത്തുകാരനുമായി ഏതെങ്കിലും തരത്തില്‍ സാമ്യം തോന്നുകയാണെങ്കില്‍ അതു തികച്ചും സാങ്കല്‍പികം മാത്രമാണ്‌.നമ്മുടെ നായകന്‍ ഒരു പക്ക നാട്ടിന്‍ പുറത്തുകാരനാണ്‌.നഗരത്തിന്റെ ഒരു കാപട്യവും അവനില്‍ ഉണ്ടായിരുന്നില്ല. ആശിച്ചു കിട്ടിയ ജോലി...സാമാന്യം നല്ല ശമ്പളം...ഒന്നും ആലോചിക്കാതെ അവന്‍ ഹൈദ്രാബാദ്‌ വഴി ദില്ലിയില്‍ എത്തി.ദില്ലി അവന്‌ ഒരു പുതിയ അനിഭവമായിരുന്നു. പുതിയ ഭാഷ...പുതിയ ചുറ്റുപാടുകള്‍..വ്യോമയാന മന്ത്രാലയത്തിലെ "സിസ്റ്റം അദ്മിനിസ്റ്റ്രേറ്റര്‍" അതായിരുന്നു അവന്റെ ജോലി...ജോലിയില്‍ ഒരു ബുദ്ധിമുട്ടും ഇല്ല..നല്ല അന്തരീക്ഷം...അപ്പൊഴാണ്‌ ഒരു ദുര്‍നിമിത്തം പോലെ "യാഹൂ...മെസഞ്ചര്‍" അവന്റെ ജീവിത്തിലേക്കു കടന്നു വന്ന...