ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ത്രിശ്ശൂര്‍ക്കാരന്‍...

"കുറുന്തോട്ടിക്കും വാതമൊ"?എന്ന ഒരു ചൊല്ലോടു കൂടി തുടങ്ങാം.ഇതെന്തു കഥ എന്നു കൂട്ടുകാര്‍ക്കു തോന്നിയാല്‍ എനിക്കൊന്നും പറ്യാന്‍ ഇല്ല.പിന്നെ ഇതിലെ നായകനു നമ്മുടെ സഞ്ജു "സദാ അന്നം" താനുമായി സാമ്യം തൊന്നിയാല്‍ അതു തികച്ചും യാദ്രുശ്ച്ചികം അല്ല മന:പ്പൂര്‍വം തന്നെയാന്‍ . ഈ കഥ തുദങ്ങുന്നതു ത്രിശ്ശുര്‍ ജില്ല യിലെ വരന്തിരപ്പിള്ളി ഗ്രാമപ്പഞ്ചായത്തിലെ കോരനടി മലയുടെ താഴ്‌വാരത്തു നിന്നാണു. പ്രീഡീഗ്രി സമയത്ത്‌ വായിനോക്കി നടന്നതുകൊണ്ട്‌ ഡിപ്ലൊമക്കു ചേരേണ്ടി വന്ന നമ്മുടെ നായകന്‍ നാട്ടുകാരുടെ കണ്ണില്‍ ഉണ്ണി ആയിരുന്നു. കണ്ണില്‍ കണ്ടൂടായിരുന്നു എന്നു വേണമെങ്കില്‍ പറയാം.മൂന്നുവര്‍ഷത്തെ പോളി വാസത്തിനു ശേഷം സ്വായത്തമായ വിദ്യ എവിടെയെങ്കിലും പയറ്റാനായി പിന്നെ ശ്രമം.അപ്പോഴേക്കും അവന്റെ പ്രശസ്ഥി ഒരു ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയിലേക്കും എത്തിക്കഴിഞ്ഞിരുന്നു. അവര്‍ അവനെ പൊന്‍ വിലക്കെടുത്തു. അന്നത്തെ പൊന്വില വലരെകുറവായിരുന്നു എന്നത്‌ മറ്റൊരുകാര്യം. എന്തായാലും അവന്‍ തൃശ്ശൂരിനോട്‌ വിട ചൊല്ലി. 2003ല്‍ അവന്‍ ദില്ലിയുടെ വിരിമാറില്‍ കാലെടുത്തുവച്ചു. കമ്പനിയിലെ അവന്റെ വളര്‍ച്ച വളരെ പെട്ടെന്നയിരുന്നു.വച്ചടി വച്ചടി കയറ്റം. അവ്ന്റെ കഴിവില്‍ മതിപ്പു തൊന്നിയ അവന്റെ മാനേജര്‍ അവനെ ഇന്ത്യയുടേ നാനാ ദിക്കുകളിലേക്കും ഓടീച്ചു. പക്ഷെ അതുകൊണ്ടൊന്നും അവന്‍ തളര്‍ന്നില്ല....എല്ലാ അവധി ദിവസങ്ങളിലും അവന്‍ അവന്റെ കൂട്ടുകാരെ തേടി എത്തി. ചോറിനോട്‌ അവനു ഒരു പ്രത്യേക ശത്രുത തന്നെ ആയിരുന്നു. എങ്കിലും അവന്റെ കൂട്ടുകാര്‍ അവനെ പൊന്നുപോലെ നോക്കി. പിന്നീടെപ്പൊഴൊ ആണു "മുതലാളീക്കു പുച്ചം" അതും സ്വന്തം ജോലിയൊടു..പിന്നിടൊട്ടും താമസിച്ചില്ല....ഒരു മുസ്ലിം പണ്ഡിതന്റെ സര്‍വ സംഹിത അവന്‍ കയ്യിലാക്കി...അതിലെ ഏതാനും അധ്യായങ്ങള്‍....അവന്‍ ഹൃദിസ്തമാക്കി....ഏതൊ ഒരു ബഹുരാഷ്ട ക്കുത്തക അത്‌ മനസ്സിലാക്കി...അവര്‍ അവനു ഒരു വിലയിട്ടു...പിന്നീടൊട്ടും താമസിച്ചില്ല...അവന്‍ ആ ബഹുരാഷ്ട്രയിലെ ഒരു അ:ഗമായി...അവന്റെ വളര്‍ച്ചയില്‍ അവന്റെ കൂട്ടുകാര്‍ അവനോടൊപ്പം എന്നുമുണ്ട്‌..അവന്റെ കൂറ്റുകാര്‍ക്ക്‌ അവന്‍ ഒരു മന:സ്സാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയനു...അവന്‍ അവന്റെ ജീവിത യാത്രയുടെ ഓരോരോ പടവുകള്‍ വെട്ടിപ്പിടിച്ചു മുന്നേറുകയാണ്‍...വിജയീഭവ...

അഭിപ്രായങ്ങള്‍

  1. ഒരുപാട്‌ അക്ഷരത്തെറ്റുകളുണ്ട്‌... വായിച്ചുനോക്കി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. തൃശ്ശൂര്‍ക്കാരാ, മറ്റൊരു തൃശ്ശൂര്‍ക്കാരന്റെ സ്വാഗതം....
    സൂര്യന്റെ കമന്റ്‌ ശ്രദ്ധിക്കുമല്ലോ....
    തുടര്‍ന്നും എഴുതൂ.....

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം അറിയിക്കൂ‍!!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തിഹാർ കഥപറയുമ്പോൾ..

"ഹരീഷെ, നാളെ മുതൽ നീ തിഹാറിൽ ആണ്‌ ," സുനിലേട്ടന്റെ പറച്ചിൽ കേട്ട്‌ ദൈവമേ അതിനു ഞാൻ എന്തു തെറ്റു ചെയ്തു എന്നാലോചിച്ച്‌ അന്തംവിട്ടു നിന്ന എന്നോട്‌ , " ടാ നാളെ മുതൽ അവിടെ പുതിയ കമ്പ്യൂട്ടർ ഇൻസ്റ്റാളേഷനാണ്‌, ഒരാഴ്ച ഉണ്ടാകും. നി പോണം " ഓഹൊ അത്രെ ഉള്ളൊ ആശ്വാസമായി!!! ഞാൻ വെറെ എന്തോ വിചാരിച്ചു!! തിഹാർ എന്നു കേൾക്കാത്തവർ വളരെ ചുരുക്കം ...പത്രത്തിലും ടിവിയിലും കണ്ട്‌ പരിചയമുള്ള , അഴിമതിക്കാരുടെ ഈ സുഖവാസകേന്ദ്രത്തിൽ ഒന്നു പോണമെന്ന്‌ പലതവണയായി ആഗ്രഹിക്കുന്നു. എച്‌ സി എല്ലിൽ ജോലി കിട്ടിയതുകൊണ്ട്‌ അങ്ങിനെയും ഒരവസരം ഒത്തു കിട്ടി. തിഹാറിലേക്ക്‌ ഞാൻ താമസിക്കുന്ന സ്ഥലത്തുനിന്നും ഏകദേശം രണ്ട്‌ മണിക്കൂർ യാത്രയുണ്ട്‌,സി ജി ഒ കോപ്ലക്സിൽ നിന്നും തിലക്‌ നഗറിലേക്ക്‌ നേരിട്ട്‌ വണ്ടി കിട്ടും.അതാവുമ്പോൾ ആട്ടവും കുലുക്കവുമായി വളരെ സാവധാനത്തിലേ പോകൂ..ഒരു ഒന്നൊന്നര മണിക്കൂർ സുഖമായി ഉറങ്ങാം. ആദ്യദിവസമായതുകൊണ്ട്‌ നേരത്തെ എത്തണമെന്നുള്ള നിർദ്ദേശം കാരണം നേരത്തെ തന്നെ സകല സന്നാഹവുമായി ഏഴ്മണിയായപ്പോഴേക്കും സി ജി ഒ കോപ്ലക്സിൽ എത്തി.അവിടെ നിന്നും ഏഴുരൂപ ടിക്കറ്റ്‌ ആണ്‌ തിഹാർ ജയിലിലേക്ക്‌. തിഹാർ എന്നുപറഞ്...

ഒരു പിതാവിന്റെ വിലാപങ്ങൾ

മൂന്നുദിവസത്തെ വീട്ടുവാസവും കഴിഞ്ഞു രാത്രി പതിനൊന്നരക്കുള്ള ട്രിവാൻഡ്രം എക്സ്പ്രസിൽ ചെന്നൈയിലേക്ക്‌ വച്ചുപിടിക്കാം എന്നു തീരുമാനിച്ചിട്ടാണ്‌ ചേച്ചിയുടെവീട്ടിൽ നിന്നും യാത്രയായത്‌. പുറത്തിറങ്ങി നോക്കുമ്പോൾ ഒരു കുരുന്നിനെ പോലും കാണാനില്ല, റോഡിൽ കിടന്നുറങ്ങാം , അതേ പോലെ കാലി. സമയം പത്തര ആവുന്നെയുള്ളൂ, ഞായറാഴ്ച ആയതുകൊണ്ടായിരിക്കും , ഒരു ഓട്ടോ പോലും വരുന്നില്ല,ഒരു പത്തു മിനിട്ട്‌ കാത്തു നിന്നശേഷം നേരെ അമ്പലനടയിലേക്ക്‌ നടന്നു. അവിടെ സാധാരണ ഓട്ടോകാണാറുണ്ട്‌. ഞാനും എനിക്കു കൂട്ടായി നിലാവും മാത്രം.ഒരൽപം പേടി തോന്നിയെങ്കിലും അവസാനം നടന്നു നടന്നു അമ്പലനടയിൽ എത്തി, എന്റെ ഭാഗ്യത്തിനു ഒ‍ാട്ടോ അവിടെ കിടപ്പുണ്ടായിരുന്നു. ചേട്ടാ..റെയിൽ വേ സ്റ്റേഷൻ വരെ.. ആദ്യം കിടന്നിരുന്ന ഓട്ടോയിൽ കയറി ഞാൻ പറഞ്ഞു. വടക്കുംനാഥനെ വണങ്ങാതെ പോയാൽ അതു ദോഷമല്ലേ എന്ന ചിന്ത കാരണമാവാം ഓട്ടോചേട്ടൻ എന്നെയും കൊണ്ട്‌ ഒരു റൗണ്ട്‌ പൂർത്തിയാക്കി സ്റ്റേഷനിൽ കൊണ്ടാക്കി. എത്രയായി... മുപ്പത്‌ രൂപ.. രാത്രിയല്ലേ, എന്നെ വളരെ സേഫ്‌ ആയിട്ടു കൊണ്ടു വിട്ടില്ലേ, പോരാത്തതിനു വടക്കുമ്നാഥനെ വണങ്ങാനുള്ള അവസരവും ഉണ്ടാക്കിതന്ന ആളല്ലേ, ഈ വകചിന്തക്കൾ എല്ല...

സപ്രൂന്റെ കല്യാണം

നാരയണേട്ടാ, അറിഞ്ഞില്ല്ലേ നമ്മടെ സപ്രുന്‌ പെണ്ണുശരിയായീന്ന കേട്ടെ!!! അരവിന്ദന്റെ ശബ്ദം കേട്ട്‌ പാടത്തെ വരമ്പിന്റെ അവസാന മിനുക്കുപണിയിലായിരുന്ന നാരായണേട്ടൻ തലയുയർത്തി, എവിടുന്നാടാ പെണ്ണ്‌??!! കോട്ടക്കലീന്നാന്ന കേട്ടെ!! അടുത്താഴ്ച കാണാൻ പോണൂത്രെ!!! എന്നാ ഞാൻ ഒന്നു അത്രേടം വരെ ഒന്നു പോയി നോക്കട്ടെ, എന്താന്നറിയലോ!! പറഞ്ഞു തീരും മുൻപേ പാടത്തെ പണി മതിയാക്കി നാരയണേട്ടൻ നേരെ സപ്രുന്റെ വീട്ടിലേക്കുള്ള വഴിപിടിച്ചു. സന്ദീപ്‌ അഥവാ സപ്രു, ദേവി ടീച്ചറുടെയും ദാമോദരൻ മാഷിന്റെയും ഒരേ ഒരു മകൻ,തൃശ്ശൂർ ജില്ലയിലെ വല്ലക്കുന്നാണ്‌ സ്വദേശം,ജനിച്ചപ്പോൾ കരിമരുന്നരച്ച അമ്മിക്കുഴ പോലെ ഇരുന്നെങ്കിലും കുങ്കുമപ്പൂവിന്റെയും ബേബീക്രീമുകളുടെയും ബലത്തിൽ സൗന്ദര്യവാനായി, പ്രീഡിഗ്രി പഠനത്തിനുശേഷം സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും എടുത്ത്‌ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. കല്യാണപ്രായം ആയില്യാ..ആയില്യാ..എന്ന മുൻവിധികളിൽ വീട്ടുക്കാർ വിശ്വസിച്ചിരുന്നതുകൊണ്ട്‌ പ്രായ്യം മുപ്പതു കഴിഞ്ഞപ്പോഴാണ്‌ പെണ്ണന്വേഷണം തുടങ്ങിയത്‌ തന്നെ. അങ്ങിനെ പലരെയും പോയിക്കണ്ടു, പലരും വേണ്ടാന്ന് പറഞ്ഞു, പിന്നെയും പലരെയും കണ്ടു, അങ്ങിനെ കണ്ട്‌ കണ്ട്...