ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മരണവുമായി മുഖാമുഖം!!

ദില്ലിയിൽ താമസിച്ച്‌ നോയിടയിൽ ജോലിക്കുപോയിക്കൊണ്ടിരുന്ന കാലം। ദില്ലിയിൽ ഡിസംബർ-ജനുവരി മാസങ്ങളിൽ സാധാരണ നല്ല തണുപ്പാണ്‌।അഞ്ച്‌ മണിയാകുമ്പോഴേക്കും ഇരുട്ടും വീണുതുടങ്ങും.രാത്രിയായാൽ പിന്നെ ഒന്നും പറയുകയും വേണ്ട,ഓഫീസിൽ നിന്നും ഇറങ്ങാൻ താമസിച്ചാൽ പിന്നെ വീട്ടിൽ പോകാൻ ഒരു വണ്ടി പോലും കിട്ടില്ല.അതുകൊണ്ട്‌ തണുപ്പുകാലങ്ങളിൽ എട്ട്‌ മണിയോടുകൂടി ഓഫീസിൽ നിന്നും സ്ഥലം കാലിയാക്കാറുണ്ട്‌.

പക്ഷെ സംഭവദിവസം ചില അത്യാവശ്യജോലികൾ ചെയ്യാൻ ഉണ്ടായിരുന്നതുകൊണ്ട്‌ വളരെ വൈകിയാണ്‌ ഓഫീസിൽ നിന്നും ഇറങ്ങിയത്‌।എക്സിറ്റ്‌ ഗേറ്റിൽ കാർഡ്‌ കാണിച്ചശേഷം മെയിൻ ഗേറ്റിനരികിലെത്തി, അവിടെ എന്നത്തെയും പോലെ ശർമാജി കാവൽ നിൽപ്പുണ്ടായിരുന്നു। അദ്ധേഹത്തോടും ഒരു സലാം പറഞ്ഞശേഷം ഓഫീസിൽ നിന്നും പുറത്തിറങ്ങി,പുറത്ത്‌ നല്ല ഇരുട്ടാണ്‌. വൈകിയനേരങ്ങളിൽ ബാഗും കാണിച്ച്‌ നടക്കുന്നത്‌ പന്തിയല്ല എന്നറിയാവുന്നതുകൊണ്ട്‌ ലാപ്ടോപ്‌ പുറകിൽ തൂക്കിയതിൻശേഷ്ം അതിനു മുകളിലൂടെ ജാക്കറ്റ്‌ ഇട്ടു.റോഡിൽ ഒരു കുരുന്നിനെ പോലും കാണുന്നില്ല മൂടൽ മഞ്ഞുകാരണം ഒന്നും വ്യക്തമല്ലെങ്കിലും വഴിവിളക്കിന്റെ നേരിയ വെട്ടം കാണാം.അങ്ങിനെ തപ്പിയും തടഞ്ഞും ഒരു വിധം റോഡിൽ എത്തി.മെയിൻ റോഡും വിജനമായിരിക്കുന്നു, സമയം പത്തുമണിയെ ആയിട്ടുള്ളു. സ്വതവെ ഇരുട്ടിനെ സ്വതവെ പേടിയാണ്‌, അതും പോരാഞ്ഞ്‌ ഇങ്ങിനെയൊരവസ്ഥ. തിരിച്ചുപോയാലോ എന്നു തോന്നി, പക്ഷെ തിരികെ നടക്കാൻ ഒരു മടി.

അരമണിക്കൂറോളം കാത്തുനിന്നെങ്കിലും ഒരു വണ്ടിപോലും കിട്ടിയില്ല। ടു വീലറുകൾ ഇടക്കിടെ പോകുന്നുണ്ട്‌, പക്ഷെ ആരും നിറുത്തുന്നില്ല। കാത്തുനിന്ന്‌ ക്ഷമ നശിച്ചപ്പോൾ നടക്കാൻ തീരുമാനിച്ചു. നേരെ നടന്നാൽ സി എസ്‌ സി ഓഫീസ്‌ ആയി പിന്നെ എച്‌ സി എൽ ഓഫീസ്‌ അതു കഴിഞ്ഞ്‌ മെയിൻ റോഡ്‌ പിന്നെ നേരെ പോവുക അപ്പൊ ഫേസ്‌ ത്രീ ക്രോസ്സിംഗ്‌ അങ്ങിനെയെല്ലാം ചിന്തിച്ച്‌ നടക്കുമ്പോളാണ്‌ പിന്നിൽ നിന്നും ഒരു ഹോണടി ശബ്ദം കേട്ടത്‌. തിരിഞ്ഞു നോക്കിയപ്പോൽ ഒരു ഓട്ടൊറിക്ഷ, ഒട്ടും അമാന്തിക്കാതെ കൈ കാട്ടി, റിക്ഷ നേരെ മുന്നിൽ വന്നു ബ്രേക്‌ ഇട്ടതും ഞാൻ അതിൽ ചാടിക്കയറി.

"ഫേസ്‌ ത്രി ജായെജ ക്യ?" ഞാൻ ചോദിച്ചു
"॥ഹാഞ്ചീ സർ..."

ഹാവൂ സമാധാന മായി!! ഓട്ടോയിൽ ഞാൻ മാത്രം।അതിന്റെ വലതുഭാഗം കാറ്റ്‌ അകത്തേക്ക്‌ കടക്കാത്തവിധത്തിൽ മറച്ചു വച്ചിട്ടുണ്ടായിരുന്നു. ഡ്രൈവർ സിഗററ്റ്‌ വലിച്ച്‌ പുക ഓട്ടോയുടെ അകത്ത്‌ ഊതിക്കൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞപ്പൊ ശ്വാസം മുട്ടുന്നപോലെ തോന്നിയതുകൊണ്ട്‌ അയാളോട്‌ സിഗരറ്റ്‌ പുറത്തുകളയാൻ പറഞ്ഞു.ഒരു പരിഭവവും കൂടാതെ അയാൾ അതു പുറത്തേക്കു കളഞ്ഞു.
വണ്ടി ലേബർ ചൗകിലെത്തിയപ്പോൾ രണ്ട്പേർ വഴിയരികിൽനിന്നും ഓട്ടോയ്ക്ക്‌ കൈ കാണിച്ചു। ഡ്രൈവർ അപ്പോൾ തന്നെ പിന്നോട്ട്‌ തിരിഞ്ഞു

"ഭായ്‌ സാബ്‌ ഇന്‌കൊ ഭി ഇസ്‌ ഗാഡി മെം ബിട്ടാലൂ ക്യ? "

"നഹി"എന്നു പറയുന്നതിനു മുൻപുതന്നെ അവരെ രണ്ട്‌ പേരെയും അയാൾ വണ്ടിയിലേക്കു വലിച്ചു കയറ്റി.അയാളൂടെ പെരു മാറ്റത്തിൽ അപ്പൊ വലിയ പന്തികേടൊന്നും തോന്നിയില്ല. വണ്ടി മുന്നോട്ടുനീങ്ങി. ഇൻഡ്യൻ ഓയിൽ അപ്പാർട്ട്മന്റിന്റെ മുന്നില്ലൂടെ നീങ്ങിയിരുന്ന വണ്ടി പെട്ടെന്നു വലത്തോട്ട്‌ തിരിഞ്ഞു.ഇതെന്ത ഈ വണ്ടി ഘോടാ കോളനിയിലൂടെ നീങ്ങുന്നത്‌.മനസ്സിൽ ഒരു പേടി തോന്നി. കച്ചറ സ്ഥലം ആണ്‌ ആ കോളനി.

"യഹാം പെ ക്യോം ലേകെ ആയെ ഹൊ?"

എന്നു ചോദിച്ചപ്പൊ "യഹാം സെ കുച്‌ സാമാൻ നികാൽന ഹെയ്‌" എന്നു പറഞ്ഞു യമുനാ നദിയുമായി ചേരുന്ന ഒരു കനാലിന്റെ മുകളിൽ ഓട്ടൊ നിർത്തി അവൻ പുറത്തിറങ്ങി.അപ്പോൾ കൂടെയുണ്ടായിരുന്നവരിലൊരുവൻ എന്നെ സൈഡിലേക്കു ആഞ്ഞു തള്ളി। എനിക്കു എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപു വലതുവശത്തുകൂടെ ആ ഡ്രൈവർ ചെക്കൻ വന്നു എന്റെ കഴുത്തിൽ പിടി മുറുക്കി।എന്നെ വലിച്ചു വണ്ടിയിൽ നിന്നും പുറത്തിട്ട്‌ എന്റെ വയറിൽ ആഞ്ഞു ചവിട്ടി.അവർ മൂന്നുപേരും കൂടി എന്നെ എടുത്തുകൊണ്ട്‌ ആ കനാലിനു കീഴെയുള്ള ഒരു സ്ഥലത്തേക്ക്‌ കൊണ്ട്‌ പോയി.എനിക്കു ഉറക്കെ കരയണം എന്നുണ്ട്‌ പക്ഷെ ഒന്നിനും സാധിക്കുന്നില്ല. എന്നെ അവിടെ മണ്ണിൽ കിടത്തി അവർ എന്റെ ബാഗ്‌ വലിച്ചെടുത്തു. അൽപം ബോധം കിട്ടിയപ്പോൽ എനിക്കു സംഭവിക്കുന്നത്‌ എന്താണെന്നു മനസിലായി....

"മെര പൈസ വൈസ, മൊബെയിൽ സബ്‌ കുച്‌ ലെലോ...മുജെ ചോട്‌ ദോ... "

എന്നു ഞാൻ അവരോട്‌ വളരെ ദയനീയമയി പറഞ്ഞു। അതുപറഞ്ഞതും അതിൽ ഒരുവൻ എന്റെ നെഞ്ചത്ത്‌ ഒരൊറ്റ ചവിട്ട്‌!!! പ്രാണൻ പോകുന്ന പോലെ തോന്നി। ആ ഡ്രൈവർ ചെക്കൻ എന്റെ കയ്യിൽ കയറിപ്പിടിച്ചു. എന്തെങ്കിലും പറയുന്നതിനു മുൻപവൻ എന്റെ ഇടത്തെ കൈ ഒരൊറ്റ ചവിട്ടിന്‌ ഒടിച്ചു കളഞ്ഞു, വേദനകൊണ്ട്‌ പുളഞ്ഞു അലറിയ എന്റെ വായിൽ അവർ തുണി തിരുകി. അപോഴാണ്‌ അതുവരെ ഒന്നും ചെയ്യാതിരുന്ന മൂന്നാമൻ തോക്കുമായി വരുന്നത്‌ കണ്ടത്‌. എന്റെ നേരെ തോക്കു ചൂണ്ടിയിട്ട്‌ അവൻ അവന്റെ വലത്തെ കൈ എന്റെ നേരെ നീട്ടി പിടിച്ചിരിക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോൽ എന്റെ എ ടി എം കാർഡാണ്‌ അവന്റെ കയ്യിലെന്നു എനിക്കു മനസ്സിലായി.

"സാലെ ചൽ തെര പിൻ ബത....നഹി തൊഹ്‌ മർന്ന പടേഗ!!! "

ഒന്നും ആലോചിക്കാനുള്ള സമയം ഇല്ല...അവനോട്‌ എന്റെ വായിലെ തുണി എടുക്കാൻ ആംഗ്യം കാട്ടി, തുണി എടുത്തപ്പോൾ ഞാൻ പിൻ പറഞ്ഞു കൊടുത്തു। അത്‌ കിട്ടിക്കഴിഞ്ഞപ്പോൽ ആ കൂട്ടത്തിലെ ഏറ്റവും തടിയൻ എന്റെ നെഞ്ചത്തുകയറിനിന്നു । എനിക്കു ശ്വാസം നിലക്കുന്നതുപോലെ തോന്നി। മരണം എന്നെ തേടി വരുന്നതു പോലെ. സത്യത്തിൽ മരണവുമായി മുഖാമുഖം എന്നൊക്കെ പറയുന്നപോലെ ഒരു അവസ്ഥ.

എന്റെ നെഞ്ചത്തു കയറിയിരുന്നവൻ എന്റെ കഴുത്തിലെ ചെയിൻ പൊട്ടിക്കനുള്ള ശ്രമത്തിലാണ്‌. എടോ മണ്ടാ അത്‌ ഊരിയെടുത്തോപോരെ എന്നു ചോദിക്കണം എന്നുണ്ടായിരുന്നു എനിക്ക്‌॥മരണം മാടി വിളിക്കുമ്പോഴും ചിന്തകൾ തമാശയായി മാറുന്ന വിരോധാഭാസം...അവൻ എന്റെ കഴുത്തു തിരിക്കുകയാണ്‌...വളരെ പ്രയാസപ്പെട്ട്‌..തുറക്കാൻ പറ്റാത്ത പാത്രങ്ങൾ കാലിന്നിടയിൽ വച്ചു ബലമായി തുറക്കാൻ ശ്രമിക്കുന്നപോലെ ...എന്റെ തല അവൻ തിരിചൂരാൻ ശ്രമിക്കുകയാണ്‌।
ദൈവമെ എന്നെ ഒന്നു രക്ഷികൂ...എനിക്കു ഈ ലോകത്ത്‌ ഇനിയും പലതും ചെയ്തു തീർക്കാണുണ്ട്‌, എന്റെ അച്ചനമ്മമാർക്ക്‌ ഞാനാണ്‌ ഒരാശ്രയം, ദൈവമെ എന്നെ രക്ഷിക്കൂ​‍ൂ...പ്ലീസ്‌
കഴുത്തിലെ ഞരമ്പുകൾ വലിഞ്ഞുപൊട്ടാറായ പോലെ॥എനിക്ക്‌ കാഴ്ച നഷട്ടെപെടുന്ന പോലെ....ദൈവമെ എനിക്കു ഒന്നും കാണാനാവുന്നില്ല।എന്റെ ശ്വാസം നിലക്കുകയാണൊ?? എനിക്കുവേദന അറിയാൻ കഴിയുന്നില്ല.....എന്റ്രെ കണ്ണുകൾ അടഞ്ഞു കഴിഞ്ഞു...ഇല്ല അങ്ങിനെ ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കില്ല....സർവ്വശക്തിയും എടുത്ത്‌ ഞാൻ എണീക്കാൻ ശ്രമിച്ചു, എന്റെ നെഞ്ചത്തിരികുന്ന ആ സത്വത്തെ ആഞ്ഞുതള്ളി.....

എണീറ്റ്‌ കണ്ണുതുറന്നു നോക്കിയപ്പോൾ പുതപ്പിന്റെ ഒരു തല കത്തനാരും മറുതല അനൂപും വലിച്ചുപിടിച്ച്‌ ഒരു വടം വലി നടത്തുകയാണ്‌ അവർക്കിടയിൽ ഈ പാവം ഞാനും!!!!

മരണവുമായി മുഖാമുഖം!!

അഭിപ്രായങ്ങള്‍

  1. kollam makkale nannayirikkunnu
    ninte bagyathinu nee rakshapettallo
    pakshe athu swapnamallayirunnenkil oru naadu thanne rakshapettene.....

    മറുപടിഇല്ലാതാക്കൂ
  2. എടാ പഹയാ.. നീയാളു കൊള്ളാവല്ലാ...

    "എണീറ്റ്‌ കണ്ണുതുറന്നു നോക്കിയപ്പോൾ പുതപ്പിന്റെ ഒരു തല കത്തനാരും മറുതല അനൂപും വലിച്ചുപിടിച്ച്‌ ഒരു വടം വലി നടത്തുകയാണ്‌ അവർക്കിടയിൽ ഈ പാവം ഞാനും!!!!

    മരണവുമായി മുഖാമുഖം!!"

    ഈ ക്വാട്ടിയ ഭാഗം മാറ്റെടാ...അതൊക്കെ സത്യമാവട്ടെ..വല്ലാണ്ടുകൊതിയാവുന്നു..;)

    മറുപടിഇല്ലാതാക്കൂ
  3. നീ പുളുവടിക്കാണെന്ന് തുടക്കത്തീ തന്നെ മനസ്സിലായി ബാലാ‍ാ.
    :-)
    ഉപാസന

    മറുപടിഇല്ലാതാക്കൂ
  4. അഭിപ്രായം അറിയിച്ച പ്രിയ്യപെട്ട സ്നേഹിതർക്ക് നന്ദി...:)

    മറുപടിഇല്ലാതാക്കൂ
  5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  6. മനുഷ്യനെ പേടിപ്പിയ്ക്കാനായി ഓരോന്ന് എഴുതി വച്ചോളും...

    ;)

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം അറിയിക്കൂ‍!!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേര്‍പാട്‌

കാലം മായ്ക്കാന്‍ ശ്രമിച്ചിട്ടും മായാതെ നില്‍ക്കുന്ന ഒരുപാട്‌ ഓര്‍മകള്‍ പങ്കുവക്കാന്‍ ഉണ്ടാകും എല്ലാര്‍ക്കും...അത്തരത്തില്‍ ഒരു വേര്‍പാടിന്റെ ഓര്‍മകളിലൂടെ,... രണ്ടേ രണ്ട്‌ ലോവര്‍ പ്രൈമറി സ്കൂളുകള്‍, ഒരു ഹൈസ്കൂള്‍.അതാണ്‌ ഞങ്ങളുടെ ഗ്രാമത്തിലെ ആകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞാല്‍ ഒന്നുകില്‍ ആറ്‌ കിലോമീറ്റര്‍ ദൂരെ പോയ്യി അടുത്തസ്കൂളില്‍ ചേരണം അല്ലെങ്കില്‍ ആകെയുള്ള ഗവണ്‍മന്റ്‌ ഹൈസ്കൂളില്‍ വരണം.ഇതെല്ലാം കണക്കില്‍ എടുത്തുകൊണ്ട്‌ എന്നെ ഈ ഹൈസ്ക്കൂളില്‍ തന്നെയാണ്‌ ചേര്‍ത്തത്‌. വീട്ടില്‍ നിന്നും ആകെ അര കിലോമീറ്റര്‍ ദൂരം.വളരെ സുഖം. എല്ലാകൊല്ലവും മേല്‍പറഞ്ഞ പ്രൈമറി സ്കൂളില്‍ നിന്നും കുട്ടികള്‍ എന്റെ സ്കൂളിലേക്ക്‌ വരാറുണ്ട്‌. അത്‌ ഒരു സംഭവം തന്നെയാണ്‌. നാലാം തരം ജയിച്ച്‌ അഞ്ചിലേക്ക്‌ പൊയപ്പോള്‍ എനിക്കും കിട്ടി പുതിയ കൊറേ കൂട്ടുകാരെ. എല്ലാകൊല്ലത്തെയും പോലെ അക്കൊല്ലവും ഉയരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇരിപ്പിടം നിശ്ചയിച്ചത്‌.പക്ഷെ ഇത്തവണ സാധാരണ കൂട്ടിനുകിട്ടാറുള്ള സുരാജിനു പകരം പുതിയ ഒരുകുട്ടി.ഞാനും അവനും കൂടി രണ്ടാമത്തെ ബഞ്ചിന്റെ ഇടത്തെ അറ്റത്ത്‌ സ്ഥാനം ...

തിഹാർ കഥപറയുമ്പോൾ..

"ഹരീഷെ, നാളെ മുതൽ നീ തിഹാറിൽ ആണ്‌ ," സുനിലേട്ടന്റെ പറച്ചിൽ കേട്ട്‌ ദൈവമേ അതിനു ഞാൻ എന്തു തെറ്റു ചെയ്തു എന്നാലോചിച്ച്‌ അന്തംവിട്ടു നിന്ന എന്നോട്‌ , " ടാ നാളെ മുതൽ അവിടെ പുതിയ കമ്പ്യൂട്ടർ ഇൻസ്റ്റാളേഷനാണ്‌, ഒരാഴ്ച ഉണ്ടാകും. നി പോണം " ഓഹൊ അത്രെ ഉള്ളൊ ആശ്വാസമായി!!! ഞാൻ വെറെ എന്തോ വിചാരിച്ചു!! തിഹാർ എന്നു കേൾക്കാത്തവർ വളരെ ചുരുക്കം ...പത്രത്തിലും ടിവിയിലും കണ്ട്‌ പരിചയമുള്ള , അഴിമതിക്കാരുടെ ഈ സുഖവാസകേന്ദ്രത്തിൽ ഒന്നു പോണമെന്ന്‌ പലതവണയായി ആഗ്രഹിക്കുന്നു. എച്‌ സി എല്ലിൽ ജോലി കിട്ടിയതുകൊണ്ട്‌ അങ്ങിനെയും ഒരവസരം ഒത്തു കിട്ടി. തിഹാറിലേക്ക്‌ ഞാൻ താമസിക്കുന്ന സ്ഥലത്തുനിന്നും ഏകദേശം രണ്ട്‌ മണിക്കൂർ യാത്രയുണ്ട്‌,സി ജി ഒ കോപ്ലക്സിൽ നിന്നും തിലക്‌ നഗറിലേക്ക്‌ നേരിട്ട്‌ വണ്ടി കിട്ടും.അതാവുമ്പോൾ ആട്ടവും കുലുക്കവുമായി വളരെ സാവധാനത്തിലേ പോകൂ..ഒരു ഒന്നൊന്നര മണിക്കൂർ സുഖമായി ഉറങ്ങാം. ആദ്യദിവസമായതുകൊണ്ട്‌ നേരത്തെ എത്തണമെന്നുള്ള നിർദ്ദേശം കാരണം നേരത്തെ തന്നെ സകല സന്നാഹവുമായി ഏഴ്മണിയായപ്പോഴേക്കും സി ജി ഒ കോപ്ലക്സിൽ എത്തി.അവിടെ നിന്നും ഏഴുരൂപ ടിക്കറ്റ്‌ ആണ്‌ തിഹാർ ജയിലിലേക്ക്‌. തിഹാർ എന്നുപറഞ്...

കമ്പ്യൂട്ടര്‍ വാല അങ്കിള്‍

രാവിലെ തന്നെ രാജേഷ് സാറ് എന്തോ പോയ അണ്ണാനെ പോലെ ഇരിക്കുന്ന കണ്ടപ്പോള്‍ തന്നെ ഒന്നുറപ്പായിരുന്നു, വീട്ടീല്‍ എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് അല്ലെങ്കില്‍ സൂ‍പ്പര്‍ ബോസ്സിന്റെ കയ്യില്‍l നിന്നും ചെയ്തതിനും ചെയ്യാണ്ടിരുന്നതിനുമായി കണക്കിന് കിട്ടിയിട്ടുണ്ട്. വെറുതെ ചോദിച്ച് എന്റെ മനസ്സ്മാധാനവും കളയണ്ടല്ലോ എന്നു വിചാരിച്ച് ഞാന്‍ ഒന്നും ചോദിക്കാനും പോയില്ല , സാധാരണയുള്ള “ഗുഡ് മോര്‍ണിംഗ്” പറഞ്ഞിട്ട് ഞാന്‍ എന്റെ സീറ്റിപോയിരുന്നു. ജിമെയിലില്‍ ആവശ്യത്തിന് പണി ഉണ്ടായിരുന്നതിന് കാരണം രാജേഷ് സറിന്റെ കാര്യം മനസ്സിന്ന് പോയി. കാര്‍ത്തിക് വന്നപ്പോഴും സാറ് ആ ഇരിപ്പ് തന്നെയായിരുന്നു. ഓഫീസിലെ അറിയപ്പെടുന്ന 24*7 ജീവനക്കാരില്‍ പ്രധാനിയാണ് രാജേഷ് സാറ്. ഒരു കേരള - ദെല്‍ഹി ക്രോസ് പ്രൊഡക്റ്റ്. ഒരു എ ആര്‍ രെഹ്മാന്‍ ലുക്കുള്ള കിടു മനുഷ്യന്‍,ദേഷ്യം വരുമ്പോളൊക്കെ “ഓയേ മോട്ടെ...തേരി........” എന്ന് മനസ്സില്‍ പറയുമെങ്കിലും ബഹുമാ‍ാനമൊക്കെആണ് എനിക്കു സാറിനോട്. എപ്പൊഴും സഹായിയായ, ചോദിക്കുന്ന സമയത്തൊക്കെ അവധി തരുന്ന ആമനുഷ്യന്‍ ഒരിക്കല്‍ പോലും ഇങ്ങനെ ഇര്‍ക്കുന്നത് കണ്ടിട്ടില്ല. സൂപ്പര്‍ ബോസ്സിiന്റെ കയ്യില്‍ നിന്ന് 2 കിട്ടി...