ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വീഷാര്‍പ്‌........

തികച്ചും യാദ്രിശ്ചികം ആയിട്ടാണൊ..അതോ, ഏതെങ്കിലും പ്രേരണയാണോ സവിനെ വീഷാര്‍പ്‌ എന്ന പെരിലേക്കു നയിച്ചത്‌ എന്നറിയില്ല. എങ്കിലും ആ ആശയം എല്ല്ലാവര്‍ക്കും നന്നേ ബോധിച്ചു.ഈ വീഷാര്‍പ്‌ എന്നത്‌ എന്താണെന്നല്ലേ!!! പറയാം....ഏഴു ചെറുപ്പക്കാരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ന്നപ്പോള്‍ ഉണ്ടായ കൂട്ടായ്മ.നൊയിഡയിലെ താമസം മതിയാക്കി മയൂര്‍ വിഹാറിലേക്കു കുടിയേറിയകാലം.....2003 കാലഘട്ടം. 3 ഡി എന്ന മഹാസംഭവം പിച്ചവച്ചു തുടങ്ങുന്നതേയുള്ളൂ.ഒരു ഞായറാഴ്ച സവിന്റെ തലയില്‍ ഉദിച്ച ആശയം. അന്നു ഞങ്ങള്‍ ഏഴുപേര്‍..വിമല്‍, സവിന്‍, ശ്രീജേഷ്‌,അനൂപ്‌, രതീഷ്‌, പ്രശാന്ത്‌ പിന്നെ ഞാനും. അവന്‍ പല കൊംബിനേഷന്‍ ട്രയ്‌ ചെയ്തു.അവസാനം കേട്ടാല്‍ തെറ്റില്ലാത്ത "വീഷാര്‍പ്‌" ....ആശയം ഗംഭിരം...പേരൊ അതി ഗംഭിരം...ഉടനെ തന്നെ സവിന്‍ ക്ലോക്കിലും പെരെഴുതി..."വീഷാര്‍പ്‌.....ഇന്നു വീഷര്‍പ്‌ 3 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.....ഇന്നു വീഷര്‍പില്‍ പുതിയ ചേരുവകള്‍...പുതിയ കൂട്ടുകാര്‍.....വീഷര്‍പ്‌ വളരുകയാണു. 3 ഡിയും വളര്‍ന്നിരിക്കുന്നു.എല്ലവരുടെയും സാലറി സ്റ്റ്രക്റ്റ്രുറും മാറി. ഏതു കര്യമായാലും ഏതു വിഷയമായാലും വീഷര്‍പിന്റെതു ഒരു കൂട്ടായ തീരുമാനമാണു.ഇണക്കങ്ങളും പിണക്കങ്ങളും 3 ഡിയില്‍ ഉണ്ടെങ്കിലും അതെല്ലാം 3 ഡിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു.ഏതു ആഘോഷമായാലും ശരി വീഷര്‍പ്‌ മുന്നില്‍ തന്നെ കാണും.ജീവിക്കാനുള്ള തന്ത്രപ്പാടില്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടി വയനാടന്‍ തംബാന്‍ (രതീഷ്‌) ബാഗ്ലുൂരിലേക്കു കുടിയേറി. ഒരുപക്ഷെ മറ്റു കൂട്ടുകാരും ...ഇതുപോലെ പുതിയ തലങ്ങള്‍ തേടി പൊയെന്നും വരാം..പക്ഷേ വീഷര്‍പ്പിന്റെ ആത്മബന്ധം മനസ്സുകല്‍ തമ്മിലുള്ളതാണു. ഏഴുതപ്പെട്ട ഒരു നിയമാവലിയും അതിനില്ല.....7 ഇല്‍ നിന്നും 6 ആയപ്പൊഴും വ്ഷാര്‍പ്‌ ...വ്ഷാര്‍പ്‌ തന്നെയാണു. അക്കങ്ങള്‍ കൊണ്ടൊ അക്ഷരങ്ങള്‍ കൊണ്ടൊ വേര്‍തിരിക്കവുന്ന ഒന്നല്ല വ്ഷാര്‍പ്‌...മനസ്സുകള്‍ തമ്മിലുള്ള ഈ കൂട്ടയ്മ ദശാബ്ദങ്ങള്‍ക്കുമപ്പുറം പൊലിമ ഒട്ടും കുറയാതെ നിലനില്‍ക്കും എന്നതിനു യ്യാതൊരു സംശയവും ഇല്ല.....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തിഹാർ കഥപറയുമ്പോൾ..

"ഹരീഷെ, നാളെ മുതൽ നീ തിഹാറിൽ ആണ്‌ ," സുനിലേട്ടന്റെ പറച്ചിൽ കേട്ട്‌ ദൈവമേ അതിനു ഞാൻ എന്തു തെറ്റു ചെയ്തു എന്നാലോചിച്ച്‌ അന്തംവിട്ടു നിന്ന എന്നോട്‌ , " ടാ നാളെ മുതൽ അവിടെ പുതിയ കമ്പ്യൂട്ടർ ഇൻസ്റ്റാളേഷനാണ്‌, ഒരാഴ്ച ഉണ്ടാകും. നി പോണം " ഓഹൊ അത്രെ ഉള്ളൊ ആശ്വാസമായി!!! ഞാൻ വെറെ എന്തോ വിചാരിച്ചു!! തിഹാർ എന്നു കേൾക്കാത്തവർ വളരെ ചുരുക്കം ...പത്രത്തിലും ടിവിയിലും കണ്ട്‌ പരിചയമുള്ള , അഴിമതിക്കാരുടെ ഈ സുഖവാസകേന്ദ്രത്തിൽ ഒന്നു പോണമെന്ന്‌ പലതവണയായി ആഗ്രഹിക്കുന്നു. എച്‌ സി എല്ലിൽ ജോലി കിട്ടിയതുകൊണ്ട്‌ അങ്ങിനെയും ഒരവസരം ഒത്തു കിട്ടി. തിഹാറിലേക്ക്‌ ഞാൻ താമസിക്കുന്ന സ്ഥലത്തുനിന്നും ഏകദേശം രണ്ട്‌ മണിക്കൂർ യാത്രയുണ്ട്‌,സി ജി ഒ കോപ്ലക്സിൽ നിന്നും തിലക്‌ നഗറിലേക്ക്‌ നേരിട്ട്‌ വണ്ടി കിട്ടും.അതാവുമ്പോൾ ആട്ടവും കുലുക്കവുമായി വളരെ സാവധാനത്തിലേ പോകൂ..ഒരു ഒന്നൊന്നര മണിക്കൂർ സുഖമായി ഉറങ്ങാം. ആദ്യദിവസമായതുകൊണ്ട്‌ നേരത്തെ എത്തണമെന്നുള്ള നിർദ്ദേശം കാരണം നേരത്തെ തന്നെ സകല സന്നാഹവുമായി ഏഴ്മണിയായപ്പോഴേക്കും സി ജി ഒ കോപ്ലക്സിൽ എത്തി.അവിടെ നിന്നും ഏഴുരൂപ ടിക്കറ്റ്‌ ആണ്‌ തിഹാർ ജയിലിലേക്ക്‌. തിഹാർ എന്നുപറഞ്...

ആദ്യത്തെ അടി.

മദ്ധ്യവേനല്‍ അവധിക്കാലമായാല്‍ പിന്നെ അടിപൊളിയാണ്‌ ജീവിതം. ഒന്നും പഠിക്കണ്ട, ഓടിച്ചാടി നടക്കാം, ആരും ഒന്നും ചോദിക്കില്ല, അഥവാ ചോദിച്ചാ തന്നെ ഉത്തരം പറയാണ്ട്‌ കൊഞ്ഞനം കുത്തി നടക്കാം..ആകെ മൊത്തം ഒരു ഉത്സവലഹരി. ഞങ്ങടെ വീട്ടില്‍ ഒരു വലിയ കുളം ഉണ്ട്‌. വിഷുക്കാലമാകുമ്പോള്‍ പറമ്പും കുളവും വ്രുത്തിയാക്കാന്‍ ആള്‍ക്കാര്‌ വരും. കുളം തേവുന്ന സമയത്തെ ഒരു പ്രധാന പരിപാടിയാണു "ചെളി ഷൂസ്‌" - അത്‌ എന്തിുട്ടാന്ന്വച്ചാല്‍ , കൊളത്തീന്ന്‌ ചെളീം,വെള്ളൊം കോരിക്കളയുമ്പോള്‍ അതില്‍ കാല്‌ മുക്കും.എന്നിട്ട്‌ വെയിലത്ത്‌ പൊയി നില്‍ക്കും.ഉണങ്ങിക്കഴിയുമ്പോള്‍ അത്‌ ചെളി ഷൂസാവും. ഇത്‌ കൂടാതെ മറ്റൊരു പ്രധാന പരിപാടിയാണ്‌ അമ്പും വില്ലും ഉണ്ടാക്കി മീനെപിടിക്കാന്‍ പോണത്‌. കുളത്തില്‌ വലിയ വലിയ മീനുകളുണ്ട്‌. വെള്ളം കുറയുന്ന മുറയ്ക്ക്‌ തേവുകൊട്ടയില്‍ മീന്‍ കേറും, തേവുകൊട്ടേന്ന്‌ മീന്‍ കരയില്‍ വീഴണത്‌ നോക്കി നില്‍ക്കും. വെള്ളം പോകുന്ന വഴിയില്‍ മീനെ കണ്ടാല്‍ വേഗം പോയി അമ്പും വില്ലും എടുത്തു കൊണ്ടുവരും. - പഴയ കാലന്‍ കുടയുടെ കമ്പിയാണ്‌ അമ്പ്‌, നല്ല പരുത്തികമ്പ്‌ വളച്ച്‌ വില്ലും ഉണ്ടാക്കും.അതാണ്‌ മീനെ പിടിക്കാനുള്ള പ്രധാന ...

ഒരു പിതാവിന്റെ വിലാപങ്ങൾ

മൂന്നുദിവസത്തെ വീട്ടുവാസവും കഴിഞ്ഞു രാത്രി പതിനൊന്നരക്കുള്ള ട്രിവാൻഡ്രം എക്സ്പ്രസിൽ ചെന്നൈയിലേക്ക്‌ വച്ചുപിടിക്കാം എന്നു തീരുമാനിച്ചിട്ടാണ്‌ ചേച്ചിയുടെവീട്ടിൽ നിന്നും യാത്രയായത്‌. പുറത്തിറങ്ങി നോക്കുമ്പോൾ ഒരു കുരുന്നിനെ പോലും കാണാനില്ല, റോഡിൽ കിടന്നുറങ്ങാം , അതേ പോലെ കാലി. സമയം പത്തര ആവുന്നെയുള്ളൂ, ഞായറാഴ്ച ആയതുകൊണ്ടായിരിക്കും , ഒരു ഓട്ടോ പോലും വരുന്നില്ല,ഒരു പത്തു മിനിട്ട്‌ കാത്തു നിന്നശേഷം നേരെ അമ്പലനടയിലേക്ക്‌ നടന്നു. അവിടെ സാധാരണ ഓട്ടോകാണാറുണ്ട്‌. ഞാനും എനിക്കു കൂട്ടായി നിലാവും മാത്രം.ഒരൽപം പേടി തോന്നിയെങ്കിലും അവസാനം നടന്നു നടന്നു അമ്പലനടയിൽ എത്തി, എന്റെ ഭാഗ്യത്തിനു ഒ‍ാട്ടോ അവിടെ കിടപ്പുണ്ടായിരുന്നു. ചേട്ടാ..റെയിൽ വേ സ്റ്റേഷൻ വരെ.. ആദ്യം കിടന്നിരുന്ന ഓട്ടോയിൽ കയറി ഞാൻ പറഞ്ഞു. വടക്കുംനാഥനെ വണങ്ങാതെ പോയാൽ അതു ദോഷമല്ലേ എന്ന ചിന്ത കാരണമാവാം ഓട്ടോചേട്ടൻ എന്നെയും കൊണ്ട്‌ ഒരു റൗണ്ട്‌ പൂർത്തിയാക്കി സ്റ്റേഷനിൽ കൊണ്ടാക്കി. എത്രയായി... മുപ്പത്‌ രൂപ.. രാത്രിയല്ലേ, എന്നെ വളരെ സേഫ്‌ ആയിട്ടു കൊണ്ടു വിട്ടില്ലേ, പോരാത്തതിനു വടക്കുമ്നാഥനെ വണങ്ങാനുള്ള അവസരവും ഉണ്ടാക്കിതന്ന ആളല്ലേ, ഈ വകചിന്തക്കൾ എല്ല...