"കുറുന്തോട്ടിക്കും വാതമൊ"?എന്ന ഒരു ചൊല്ലോടു കൂടി തുടങ്ങാം.ഇതെന്തു കഥ എന്നു കൂട്ടുകാര്‍ക്കു തോന്നിയാല്‍ എനിക്കൊന്നും പറ്യാന്‍ ഇല്ല.പിന്നെ ഇതിലെ നായകനു നമ്മുടെ സഞ്ജു "സദാ അന്നം" താനുമായി സാമ്യം തൊന്നിയാല്‍ അതു തികച്ചും യാദ്രുശ്ച്ചികം അല്ല മന:പ്പൂര്‍വം തന്നെയാന്‍ . ഈ കഥ തുദങ്ങുന്നതു ത്രിശ്ശുര്‍ ജില്ല യിലെ വരന്തിരപ്പിള്ളി ഗ്രാമപ്പഞ്ചായത്തിലെ കോരനടി മലയുടെ താഴ്‌വാരത്തു നിന്നാണു. പ്രീഡീഗ്രി സമയത്ത് വായിനോക്കി നടന്നതുകൊണ്ട് ഡിപ്ലൊമക്കു ചേരേണ്ടി വന്ന നമ്മുടെ നായകന്‍ നാട്ടുകാരുടെ കണ്ണില്‍ ഉണ്ണി ആയിരുന്നു. കണ്ണില്‍ കണ്ടൂടായിരുന്നു എന്നു വേണമെങ്കില്‍ പറയാം.മൂന്നുവര്‍ഷത്തെ പോളി വാസത്തിനു ശേഷം സ്വായത്തമായ വിദ്യ എവിടെയെങ്കിലും പയറ്റാനായി പിന്നെ ശ്രമം.അപ്പോഴേക്കും അവന്റെ പ്രശസ്ഥി ഒരു ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയിലേക്കും എത്തിക്കഴിഞ്ഞിരുന്നു. അവര്‍ അവനെ പൊന്‍ വിലക്കെടുത്തു. അന്നത്തെ പൊന്വില വലരെകുറവായിരുന്നു എന്നത് മറ്റൊരുകാര്യം. എന്തായാലും അവന്‍ തൃശ്ശൂരിനോട് വിട ചൊല്ലി. 2003ല്‍ അവന്‍ ദില്ലിയുടെ വിരിമാറില്‍ കാലെടുത്തുവച്ചു. കമ്പനിയിലെ അവന്റെ വളര്‍ച്ച വളരെ പെട്ടെന്നയിരുന്നു.വച്ചടി വച്ചടി കയറ്റം. അവ്ന്റെ കഴിവില്‍ മതിപ്പു തൊന്നിയ അവന്റെ മാനേജര്‍ അവനെ ഇന്ത്യയുടേ നാനാ ദിക്കുകളിലേക്കും ഓടീച്ചു. പക്ഷെ അതുകൊണ്ടൊന്നും അവന്‍ തളര്‍ന്നില്ല....എല്ലാ അവധി ദിവസങ്ങളിലും അവന്‍ അവന്റെ കൂട്ടുകാരെ തേടി എത്തി. ചോറിനോട് അവനു ഒരു പ്രത്യേക ശത്രുത തന്നെ ആയിരുന്നു. എങ്കിലും അവന്റെ കൂട്ടുകാര്‍ അവനെ പൊന്നുപോലെ നോക്കി. പിന്നീടെപ്പൊഴൊ ആണു "മുതലാളീക്കു പുച്ചം" അതും സ്വന്തം ജോലിയൊടു..പിന്നിടൊട്ടും താമസിച്ചില്ല....ഒരു മുസ്ലിം പണ്ഡിതന്റെ സര്‍വ സംഹിത അവന്‍ കയ്യിലാക്കി...അതിലെ ഏതാനും അധ്യായങ്ങള്‍....അവന്‍ ഹൃദിസ്തമാക്കി....ഏതൊ ഒരു ബഹുരാഷ്ട ക്കുത്തക അത് മനസ്സിലാക്കി...അവര്‍ അവനു ഒരു വിലയിട്ടു...പിന്നീടൊട്ടും താമസിച്ചില്ല...അവന്‍ ആ ബഹുരാഷ്ട്രയിലെ ഒരു അ:ഗമായി...അവന്റെ വളര്‍ച്ചയില്‍ അവന്റെ കൂട്ടുകാര്‍ അവനോടൊപ്പം എന്നുമുണ്ട്..അവന്റെ കൂറ്റുകാര്‍ക്ക് അവന്‍ ഒരു മന:സ്സാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയനു...അവന്‍ അവന്റെ ജീവിത യാത്രയുടെ ഓരോരോ പടവുകള്‍ വെട്ടിപ്പിടിച്ചു മുന്നേറുകയാണ്‍...വിജയീഭവ...
"ഹരീഷെ, നാളെ മുതൽ നീ തിഹാറിൽ ആണ് ," സുനിലേട്ടന്റെ പറച്ചിൽ കേട്ട് ദൈവമേ അതിനു ഞാൻ എന്തു തെറ്റു ചെയ്തു എന്നാലോചിച്ച് അന്തംവിട്ടു നിന്ന എന്നോട് , " ടാ നാളെ മുതൽ അവിടെ പുതിയ കമ്പ്യൂട്ടർ ഇൻസ്റ്റാളേഷനാണ്, ഒരാഴ്ച ഉണ്ടാകും. നി പോണം " ഓഹൊ അത്രെ ഉള്ളൊ ആശ്വാസമായി!!! ഞാൻ വെറെ എന്തോ വിചാരിച്ചു!! തിഹാർ എന്നു കേൾക്കാത്തവർ വളരെ ചുരുക്കം ...പത്രത്തിലും ടിവിയിലും കണ്ട് പരിചയമുള്ള , അഴിമതിക്കാരുടെ ഈ സുഖവാസകേന്ദ്രത്തിൽ ഒന്നു പോണമെന്ന് പലതവണയായി ആഗ്രഹിക്കുന്നു. എച് സി എല്ലിൽ ജോലി കിട്ടിയതുകൊണ്ട് അങ്ങിനെയും ഒരവസരം ഒത്തു കിട്ടി. തിഹാറിലേക്ക് ഞാൻ താമസിക്കുന്ന സ്ഥലത്തുനിന്നും ഏകദേശം രണ്ട് മണിക്കൂർ യാത്രയുണ്ട്,സി ജി ഒ കോപ്ലക്സിൽ നിന്നും തിലക് നഗറിലേക്ക് നേരിട്ട് വണ്ടി കിട്ടും.അതാവുമ്പോൾ ആട്ടവും കുലുക്കവുമായി വളരെ സാവധാനത്തിലേ പോകൂ..ഒരു ഒന്നൊന്നര മണിക്കൂർ സുഖമായി ഉറങ്ങാം. ആദ്യദിവസമായതുകൊണ്ട് നേരത്തെ എത്തണമെന്നുള്ള നിർദ്ദേശം കാരണം നേരത്തെ തന്നെ സകല സന്നാഹവുമായി ഏഴ്മണിയായപ്പോഴേക്കും സി ജി ഒ കോപ്ലക്സിൽ എത്തി.അവിടെ നിന്നും ഏഴുരൂപ ടിക്കറ്റ് ആണ് തിഹാർ ജയിലിലേക്ക്. തിഹാർ എന്നുപറഞ്...
keep it up.
മറുപടിഇല്ലാതാക്കൂഒരുപാട് അക്ഷരത്തെറ്റുകളുണ്ട്... വായിച്ചുനോക്കി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
മറുപടിഇല്ലാതാക്കൂതൃശ്ശൂര്ക്കാരാ, മറ്റൊരു തൃശ്ശൂര്‍ക്കാരന്റെ സ്വാഗതം....
മറുപടിഇല്ലാതാക്കൂസൂര്യന്റെ കമന്റ് ശ്രദ്ധിക്കുമല്ലോ....
തുടര്‍ന്നും എഴുതൂ.....