ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

യാഹൂൂൂ......

തലവാചകം കേള്‍ക്കുമ്പോള്‍ ഷമ്മി കപൂര്‍ പാടി അഭിനയിച്ച "ചാഹെ കൊയി മുഝെ ജങ്ഗലി കഹെ" എന്ന ഗാനമാണ്‌ കൂട്ടുകാര്‍ക്ക്‌ ഓര്‍മവരുന്നതെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഇതു വായിക്കണം..അല്ലെങ്കിലും ഇതു വായിക്കണം, കാരണം പ്രണയത്തെ ജീവനുത്തുല്യം സ്നെഹിച്ച നമ്മുടെ കഥാനായകനു വന്നു ചേര്‍ന്ന ആ ദുരന്തം കൂട്ടുകാരും അറിയണം.സുഹ്രുത്തുക്കളെ ഈ കഥ മുഴുവനും വായിച്ചു തീരുമ്പോള്‍ .ഈ കഥാനായകനു എഴുത്തുകാരനുമായി ഏതെങ്കിലും തരത്തില്‍ സാമ്യം തോന്നുകയാണെങ്കില്‍ അതു തികച്ചും സാങ്കല്‍പികം മാത്രമാണ്‌.നമ്മുടെ നായകന്‍ ഒരു പക്ക നാട്ടിന്‍ പുറത്തുകാരനാണ്‌.നഗരത്തിന്റെ ഒരു കാപട്യവും അവനില്‍ ഉണ്ടായിരുന്നില്ല. ആശിച്ചു കിട്ടിയ ജോലി...സാമാന്യം നല്ല ശമ്പളം...ഒന്നും ആലോചിക്കാതെ അവന്‍ ഹൈദ്രാബാദ്‌ വഴി ദില്ലിയില്‍ എത്തി.ദില്ലി അവന്‌ ഒരു പുതിയ അനിഭവമായിരുന്നു. പുതിയ ഭാഷ...പുതിയ ചുറ്റുപാടുകള്‍..വ്യോമയാന മന്ത്രാലയത്തിലെ "സിസ്റ്റം അദ്മിനിസ്റ്റ്രേറ്റര്‍" അതായിരുന്നു അവന്റെ ജോലി...ജോലിയില്‍ ഒരു ബുദ്ധിമുട്ടും ഇല്ല..നല്ല അന്തരീക്ഷം...അപ്പൊഴാണ്‌ ഒരു ദുര്‍നിമിത്തം പോലെ "യാഹൂ...മെസഞ്ചര്‍" അവന്റെ ജീവിത്തിലേക്കു കടന്നു വന്നത്‌. കാപട്യം എന്തെന്നറിയാത്ത അവന്‍ പുതിയ കൂട്ടുകാരെ തേടിയുള്ള യാത്ര തുടങ്ങി...അങ്ങിനെയിക്കുമ്പോളാണ്‌ കഥാനായികയുടെ വരവ്‌...നായിക ബാങ്ഗ്ലൂര്‍ സ്വദേശിനി..നായകനില്‍ പ്രേമം മുളക്കുന്നു.....അവിചാരിതമായ ആകണ്ടുമുട്ടല്‍. ആ മായാലോകത്തില്‍ അവന്‍ വീണുപോയി എന്നു വേണം കരുതാന്‍. "യാഹൂ...മെസഞ്ചര്‍" അവനു ദൈവത്തെ പോലെയായി.നീണ്ട 2 വര്‍ഷക്കാലം. അവന്‍ അവളുമായി സല്ലപിചുകൊണ്ടിരുന്നു...ദിവസവും സമയപരിധിയില്ലാതെ..ചാറ്റ്‌..അവന്‍ ഉണ്ണൂന്നതും ഉറങ്ങുന്നതും അവളുടെ "മിസ്സ്‌ കാള്‍സ്‌" വഴി..പ്രണയം മൂര്‍ഛിച്ചപ്പോള്‍ അവന്‍ അതു നായികയോട്‌ തുറന്നു പറയാന്‍ തീരുമാനിച്ചു.ഒരു ദുരന്തത്തിന്റെ ആരംഭം...അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു. അവളോടു എല്ലാം തുറന്നു പറയാന്‍ അവന്‍ മന:സ്സാതയ്യറെടുത്തു. അവിചാരിതമായി അന്ന് അവളാണ്‌ ആദ്യം സംസാരിച്ചത്‌.എന്തായിരിക്കും അവള്‍ പരയാന്‍ പോകുന്നതു.."ഈശ്വരാാ.....ഞാന്‍ പറയാന്‍ പോകുന്ന കാര്യം തന്നെയാണൊ?? അവളുടെ മനസ്സിലും"....അവന്‍ ഒരു നിമിഷം ചിന്തിച്ചു. കൂട്ടുകാരെ..അവളുടെ മനസ്സിലും സങ്കതി സീരിയസ്‌ തന്നെ ആയിരുന്നു....എന്നാല്‍ നായകന്റെ റോള്‍ വേറെ ആരൊ ആയിരുന്നു!!!!!!!!!!!അവള്‍ സാവധാനം മെസേജ്‌ ടൈപ്പ്‌ ചെയ്തു.
നായിക:ആനന്ദ്‌...ഐ വുദ്‌ ലൈക്ക്‌ റ്റു റ്റെല്‍ സൊംതിംഗ്‌"...
നായകന്‍: എന്താണാവൊ??

നായിക: " എനിക്ക്‌ ഒരാളെ ഇഷ്ടമാണ്‌"

നായകന്‍: ആരാണാ ഭാഗ്യവാന്‍???

നായിക: ജിതു..
കൂട്ടുകാരെ പിനീട്‌ അവിടെ എന്താണു നടന്നതെന്നു നിങ്ങള്‍ക്കു ഊഹികാവുന്നതേ ഉള്ളൂ...ഇന്നും നമുടെ കഥാനായകന്‍ ദില്ലിയില്‍ തന്നെ ജീവിചിരിക്കുന്നു. "യാഹൂ...മെസഞ്ചര്‍" എന്ന സത്വം ആ സാധുവിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു...പാടാന്‍ അറിയാത്തതുകൊണ്ട്‌ "മാനസ മൈന..." പാടാതെ ജീവിതം....

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം അറിയിക്കൂ‍!!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേര്‍പാട്‌

കാലം മായ്ക്കാന്‍ ശ്രമിച്ചിട്ടും മായാതെ നില്‍ക്കുന്ന ഒരുപാട്‌ ഓര്‍മകള്‍ പങ്കുവക്കാന്‍ ഉണ്ടാകും എല്ലാര്‍ക്കും...അത്തരത്തില്‍ ഒരു വേര്‍പാടിന്റെ ഓര്‍മകളിലൂടെ,... രണ്ടേ രണ്ട്‌ ലോവര്‍ പ്രൈമറി സ്കൂളുകള്‍, ഒരു ഹൈസ്കൂള്‍.അതാണ്‌ ഞങ്ങളുടെ ഗ്രാമത്തിലെ ആകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞാല്‍ ഒന്നുകില്‍ ആറ്‌ കിലോമീറ്റര്‍ ദൂരെ പോയ്യി അടുത്തസ്കൂളില്‍ ചേരണം അല്ലെങ്കില്‍ ആകെയുള്ള ഗവണ്‍മന്റ്‌ ഹൈസ്കൂളില്‍ വരണം.ഇതെല്ലാം കണക്കില്‍ എടുത്തുകൊണ്ട്‌ എന്നെ ഈ ഹൈസ്ക്കൂളില്‍ തന്നെയാണ്‌ ചേര്‍ത്തത്‌. വീട്ടില്‍ നിന്നും ആകെ അര കിലോമീറ്റര്‍ ദൂരം.വളരെ സുഖം. എല്ലാകൊല്ലവും മേല്‍പറഞ്ഞ പ്രൈമറി സ്കൂളില്‍ നിന്നും കുട്ടികള്‍ എന്റെ സ്കൂളിലേക്ക്‌ വരാറുണ്ട്‌. അത്‌ ഒരു സംഭവം തന്നെയാണ്‌. നാലാം തരം ജയിച്ച്‌ അഞ്ചിലേക്ക്‌ പൊയപ്പോള്‍ എനിക്കും കിട്ടി പുതിയ കൊറേ കൂട്ടുകാരെ. എല്ലാകൊല്ലത്തെയും പോലെ അക്കൊല്ലവും ഉയരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇരിപ്പിടം നിശ്ചയിച്ചത്‌.പക്ഷെ ഇത്തവണ സാധാരണ കൂട്ടിനുകിട്ടാറുള്ള സുരാജിനു പകരം പുതിയ ഒരുകുട്ടി.ഞാനും അവനും കൂടി രണ്ടാമത്തെ ബഞ്ചിന്റെ ഇടത്തെ അറ്റത്ത്‌ സ്ഥാനം ...

തിഹാർ കഥപറയുമ്പോൾ..

"ഹരീഷെ, നാളെ മുതൽ നീ തിഹാറിൽ ആണ്‌ ," സുനിലേട്ടന്റെ പറച്ചിൽ കേട്ട്‌ ദൈവമേ അതിനു ഞാൻ എന്തു തെറ്റു ചെയ്തു എന്നാലോചിച്ച്‌ അന്തംവിട്ടു നിന്ന എന്നോട്‌ , " ടാ നാളെ മുതൽ അവിടെ പുതിയ കമ്പ്യൂട്ടർ ഇൻസ്റ്റാളേഷനാണ്‌, ഒരാഴ്ച ഉണ്ടാകും. നി പോണം " ഓഹൊ അത്രെ ഉള്ളൊ ആശ്വാസമായി!!! ഞാൻ വെറെ എന്തോ വിചാരിച്ചു!! തിഹാർ എന്നു കേൾക്കാത്തവർ വളരെ ചുരുക്കം ...പത്രത്തിലും ടിവിയിലും കണ്ട്‌ പരിചയമുള്ള , അഴിമതിക്കാരുടെ ഈ സുഖവാസകേന്ദ്രത്തിൽ ഒന്നു പോണമെന്ന്‌ പലതവണയായി ആഗ്രഹിക്കുന്നു. എച്‌ സി എല്ലിൽ ജോലി കിട്ടിയതുകൊണ്ട്‌ അങ്ങിനെയും ഒരവസരം ഒത്തു കിട്ടി. തിഹാറിലേക്ക്‌ ഞാൻ താമസിക്കുന്ന സ്ഥലത്തുനിന്നും ഏകദേശം രണ്ട്‌ മണിക്കൂർ യാത്രയുണ്ട്‌,സി ജി ഒ കോപ്ലക്സിൽ നിന്നും തിലക്‌ നഗറിലേക്ക്‌ നേരിട്ട്‌ വണ്ടി കിട്ടും.അതാവുമ്പോൾ ആട്ടവും കുലുക്കവുമായി വളരെ സാവധാനത്തിലേ പോകൂ..ഒരു ഒന്നൊന്നര മണിക്കൂർ സുഖമായി ഉറങ്ങാം. ആദ്യദിവസമായതുകൊണ്ട്‌ നേരത്തെ എത്തണമെന്നുള്ള നിർദ്ദേശം കാരണം നേരത്തെ തന്നെ സകല സന്നാഹവുമായി ഏഴ്മണിയായപ്പോഴേക്കും സി ജി ഒ കോപ്ലക്സിൽ എത്തി.അവിടെ നിന്നും ഏഴുരൂപ ടിക്കറ്റ്‌ ആണ്‌ തിഹാർ ജയിലിലേക്ക്‌. തിഹാർ എന്നുപറഞ്...

കമ്പ്യൂട്ടര്‍ വാല അങ്കിള്‍

രാവിലെ തന്നെ രാജേഷ് സാറ് എന്തോ പോയ അണ്ണാനെ പോലെ ഇരിക്കുന്ന കണ്ടപ്പോള്‍ തന്നെ ഒന്നുറപ്പായിരുന്നു, വീട്ടീല്‍ എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് അല്ലെങ്കില്‍ സൂ‍പ്പര്‍ ബോസ്സിന്റെ കയ്യില്‍l നിന്നും ചെയ്തതിനും ചെയ്യാണ്ടിരുന്നതിനുമായി കണക്കിന് കിട്ടിയിട്ടുണ്ട്. വെറുതെ ചോദിച്ച് എന്റെ മനസ്സ്മാധാനവും കളയണ്ടല്ലോ എന്നു വിചാരിച്ച് ഞാന്‍ ഒന്നും ചോദിക്കാനും പോയില്ല , സാധാരണയുള്ള “ഗുഡ് മോര്‍ണിംഗ്” പറഞ്ഞിട്ട് ഞാന്‍ എന്റെ സീറ്റിപോയിരുന്നു. ജിമെയിലില്‍ ആവശ്യത്തിന് പണി ഉണ്ടായിരുന്നതിന് കാരണം രാജേഷ് സറിന്റെ കാര്യം മനസ്സിന്ന് പോയി. കാര്‍ത്തിക് വന്നപ്പോഴും സാറ് ആ ഇരിപ്പ് തന്നെയായിരുന്നു. ഓഫീസിലെ അറിയപ്പെടുന്ന 24*7 ജീവനക്കാരില്‍ പ്രധാനിയാണ് രാജേഷ് സാറ്. ഒരു കേരള - ദെല്‍ഹി ക്രോസ് പ്രൊഡക്റ്റ്. ഒരു എ ആര്‍ രെഹ്മാന്‍ ലുക്കുള്ള കിടു മനുഷ്യന്‍,ദേഷ്യം വരുമ്പോളൊക്കെ “ഓയേ മോട്ടെ...തേരി........” എന്ന് മനസ്സില്‍ പറയുമെങ്കിലും ബഹുമാ‍ാനമൊക്കെആണ് എനിക്കു സാറിനോട്. എപ്പൊഴും സഹായിയായ, ചോദിക്കുന്ന സമയത്തൊക്കെ അവധി തരുന്ന ആമനുഷ്യന്‍ ഒരിക്കല്‍ പോലും ഇങ്ങനെ ഇര്‍ക്കുന്നത് കണ്ടിട്ടില്ല. സൂപ്പര്‍ ബോസ്സിiന്റെ കയ്യില്‍ നിന്ന് 2 കിട്ടി...